<?xml version='1.0' encoding='UTF-8'?><?xml-stylesheet href="http://www.blogger.com/styles/atom.css" type="text/css"?><feed xmlns='http://www.w3.org/2005/Atom' xmlns:openSearch='http://a9.com/-/spec/opensearchrss/1.0/' xmlns:georss='http://www.georss.org/georss' xmlns:gd='http://schemas.google.com/g/2005' xmlns:thr='http://purl.org/syndication/thread/1.0'><id>tag:blogger.com,1999:blog-4483291155262961564</id><updated>2011-11-28T02:26:48.984+03:00</updated><category term='നര്‍മ്മം'/><category term='ചെന്തെങ്ങിന്റെ കുല'/><category term='അക്ഷയ'/><category term='അയ്യോചാടി'/><category term='കറാച്ചി'/><category term='ഹിന്ദി'/><category term='വ്യാഴവാര്‍'/><title type='text'>ഒന്നേ രണ്ടേ മൂന്ന്..</title><subtitle type='html'>പുലികള്‍ വാഴും കാട്ടില്‍ പുലിനഖം കാട്ടി...</subtitle><link rel='http://schemas.google.com/g/2005#feed' type='application/atom+xml' href='http://tintumon123.blogspot.com/feeds/posts/default'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/4483291155262961564/posts/default?max-results=100'/><link rel='alternate' type='text/html' href='http://tintumon123.blogspot.com/'/><link rel='hub' href='http://pubsubhubbub.appspot.com/'/><author><name>ടിന്റുമോന്‍</name><uri>http://www.blogger.com/profile/07161236282568529800</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><generator version='7.00' uri='http://www.blogger.com'>Blogger</generator><openSearch:totalResults>9</openSearch:totalResults><openSearch:startIndex>1</openSearch:startIndex><openSearch:itemsPerPage>100</openSearch:itemsPerPage><entry><id>tag:blogger.com,1999:blog-4483291155262961564.post-3382370597693431875</id><published>2009-07-19T18:55:00.001+03:00</published><updated>2009-07-19T18:59:17.281+03:00</updated><category scheme='http://www.blogger.com/atom/ns#' term='നര്‍മ്മം'/><category scheme='http://www.blogger.com/atom/ns#' term='ചെന്തെങ്ങിന്റെ കുല'/><title type='text'>ബാഡന്‍ ബാഡന്‍</title><content type='html'>യാത്രകളില്‍ ട്രയിന്‍ യാത്രയാണെനിക്കേറെയിഷ്ടം.&lt;br /&gt;&lt;br /&gt;എവിടെയോ തുടങ്ങി, വിധിയുടെ  നേര്‍രേഖകളിലൂടെ സഞ്ചരിച്ച്‌, ഇടക്ക്‌ വിശ്രമിച്ച്‌, എവിടെയോ തീരുന്ന  ജീവിതയാത്രകള്‍.&lt;br /&gt;&lt;br /&gt;പിന്നിട്ടകലുന്ന വഴികളെ ഒരു നനഞ്ഞ ഗദ്ഗദത്തിന്റെ  വേദനയിലൊതുക്കി തുടരുന്ന ആ പ്രയാണത്തില്‍ കണ്ടുമറക്കുന്ന മുഖളെത്ര, കേട്ടുമറക്കുന്ന  യാത്രാമൊഴികളെത്ര?&lt;br /&gt;&lt;br /&gt;ആ യാത്രയില്‍ പ്രതീക്ഷയുണ്ട്‌, വിരഹമുണ്ട്‌. മോഹങ്ങളും  മോഹഭംഗങ്ങളുമുണ്ട്‌ (സ്റ്റേഷനില്‍ കാപ്പി, വെള്ളം, ജ്യൂസ്‌ തുടങ്ങിയവ  കിട്ടാതാവുമ്പോള്‍)&lt;br /&gt;&lt;br /&gt;അത്തരം ഒരു ട്രയിന്‍ യാത്രയില്‍ എനിക്കില്ലാതെ പോയത്‌:  ദിശാബോധം, ഭാഷാവബോധം അതിലുപരി സാമാന്യ  ബോധം.&lt;br /&gt;&lt;br /&gt;------------------------&lt;br /&gt;&lt;br /&gt;ഫ്രാങ്ക്ഫര്‍ട്ട്‌ ഫ്രാങ്ക്ഫര്‍ട്ട്‌  എന്നു പറഞ്ഞാല്‍ ഫ്രാങ്കായിട്ടു ഫാര്‍ട്ടുചെയ്യാന്‍ പറ്റുന്ന സ്ഥലമെന്നോ? ജര്‍മ്മനി  ഷാര്‍ജയിലാണോ? യൂറോപ്യന്‍ ക്ലോസറ്റ്‌ കഴുകല്‍ യൂറോപ്പില്‍  പോയിപ്പഠിക്കണോ?&lt;br /&gt;&lt;br /&gt;തുടങ്ങിയ മുള്ളുവച്ച ചോദ്യങ്ങള്‍ക്ക്‌ നല്ല കല്ലുവെച്ച  മറുപടി നല്‍കി, 2007 ജൂലൈയില്‍ ഒരു രാത്രി ഒരു ലുഫ്താന്‍സാ വിമാനത്തില്‍ ദുബായിലെ  ഈത്തപ്പഴം പഴുക്കുന്ന ചൂടില്‍ നിന്ന് ഫ്രാങ്ക്ഫര്‍ട്ടിലെ ട്രീകോച്ചും തണുപ്പിലേക്കു  ഞാന്‍ വന്നിറങ്ങിയത്‌ സഞ്ചാരം സീരിയലിന്റെ ജര്‍മ്മന്‍ പാര്‍ട്ട്‌ ഷൂട്ട്‌  ചെയ്യാനൊന്നുമല്ലായിരുന്നു. മുമ്പ്‌ ഞാന്‍ നടത്തിയ 'റാന്‍' 'അടിയന്‍' പൊന്തന്മാട  നാടകം മൂന്നു വാരം വിജയകരമായി ഓടിയപ്പോള്‍ അതിന്റെ പരിണിത ഫലമായി പ്രോഡക്റ്റ്‌  ട്രെയിനിംഗ്‌ എന്ന 15 ദിവസത്തെ ജര്‍മ്മനി ട്രെയിനിംഗ്‌ കം തീര്‍ത്ഥാടന പാക്കേജിന്റെ  അക്കൊല്ലത്തെ ലിസ്റ്റില്‍ എന്റെ നറുക്കു വീണിരുന്നല്ലോ (യൂറോപ്പിലെ പുണ്യസ്ഥലങ്ങള്‍  ഒന്നു സന്ദര്‍ശിക്കണമെന്ന് ഞാനും ആഗ്രഹിച്ചിരിക്കുകയായിരുന്നു). &lt;br /&gt;&lt;br /&gt;എയര്‍പോര്‍ട്ടില്‍ കാലുകുത്തിയതും ജര്‍മ്മന്‍ പോലീസ്‌  എന്നെപൊക്കി.&lt;br /&gt;&lt;br /&gt;എങ്ങട്ട്രാ കന്നാലീ&lt;br /&gt;&lt;br /&gt;ഞാന്‍.. ഞാന്‍ ഫില്ലിന്‍ഗനീക്കാ  സാറേ&lt;br /&gt;&lt;br /&gt;എന്താണ്ടാ അവ്ടെ?&lt;br /&gt;&lt;br /&gt;ട്രെയിനിങ്ങാ സാറേ&lt;br /&gt;&lt;br /&gt;ആ.. നിന്റെ പത്രോം  പടോമൊക്കെ എടുക്ക്‌&lt;br /&gt;&lt;br /&gt;ഇന്നാ സാറേ&lt;br /&gt;&lt;br /&gt;ഇത്‌ നീ തന്നെയാണോ അതോ തല  മാറ്റീതോ?&lt;br /&gt;&lt;br /&gt;അയ്യോ ഞാന്‍ തന്നെയാ സാറേ.. രാവിലെപ്പോയി ഏടുത്തതായോണ്ടാ സാറേ  ഫോട്ടോയില്‍ ഇങ്ങനെ&lt;br /&gt;&lt;br /&gt;ഹും.. മുങ്ങിയാ നിന്റെ .. പോ പോ&lt;br /&gt;&lt;br /&gt;ഓ, പോലീസാണത്രേ  പോലീസ്‌. പൊലീസിന്റെ സ്പെല്ലിംഗ്‌ പോലും ശെരിക്കറിയില്ല ഇവന്മാര്‍ക്ക്‌  പിന്ന്യല്ലേ.. ഉവ്വ ഞാനങ്ങു പേടിച്ചു.&lt;br /&gt;&lt;br /&gt;എയര്‍പോര്‍ട്ടിനു  പുറത്തെത്തിയപ്പോഴുണ്ട്‌ എന്റെ ഫോട്ടോയെല്ലാം വെച്ച ഒരു വെല്‍ക്കം കാര്‍ഡുമായി  സ്ട്രോബെറി പോലത്തെ ജര്‍മ്മന്‍ മദാമ്മ. ഞങ്ങള്‍ പരസ്പരം ഉമ്മ വെച്ചു ഗ്രീറ്റ്‌  ചെയ്തു.&lt;br /&gt;&lt;br /&gt;'മണ്ടി അബ്‌ടേ നിര്‍ത്തീട്ടിണീ. പോന്നോളീ'&lt;br /&gt;&lt;br /&gt;തോളില്‍  കയ്യിട്ട്‌, തമാശകള്‍ പറഞ്ഞ്‌ (ഭയങ്കര തമാശകള്‍ പറയുമ്പോള്‍ ഞാനവളുടെ കവിളില്‍  പതിയെ നുള്ളി) ഞങ്ങള്‍ വി ഐ പി പാര്‍ക്കിംഗിലേക്ക്‌ നടന്നു. പാര്‍ക്കു ചെയ്ത  ബി.എമ്മിന്റെ അടുത്തെത്തിയപ്പോള്‍ വൈറ്റ്‌ ആന്‍ഡ്‌ വൈറ്റിട്ട ഡ്രൈവര്‍ പുറത്തിറങ്ങി  സല്യൂട്ടടിച്ചു.&lt;br /&gt;&lt;br /&gt;'ബാഗ്‌ എടുത്ത്‌ വണ്ടീലിടെഡേയ്‌'&lt;br /&gt;&lt;br /&gt;തുറന്നു പിടിച്ച  ഡോറിലൂടെ ബാക്ക്സീറ്റിലേക്ക്‌ ആസനം ചെരിക്കുമ്പോള്‍ ഞാന്‍ ഡ്രൈവറോടു പറഞ്ഞു.  ഡ്രൈവര്‍ ബാഗ്‌ എന്റെ കയ്യില്‍ നിന്നു വാങ്ങി ക്യും ക്യും എന്ന ശബ്ദത്തോടെ കാറിന്റെ  ട്രങ്ക്‌ തുറന്ന് ബാഗ്‌ അതിലിട്ടു.&lt;br /&gt;&lt;br /&gt;അതായിരുന്നു ഞാന്‍ ദുബായിലിരുന്നു കണ്ട  വെല്‍ക്കം സീന്‍. പക്ഷേ യാത്ര തിരിക്കുന്നതിനു രണ്ടു ദിവസം മുമ്പേ തന്നെ 'അന്നെ  കൊണ്ടേരാന്‍ ആരും ബരൂല. മേണെങ്കി ട്രയിനിലി പോന്നോണ്ടീ' എന്നു അവന്മാര്‍ മെയില്‍  അയച്ചിരുന്നല്ലോ. ആതിഥേയമര്യാദയില്ലാത്ത കുമ്പളങ്ങരാമന്മാര്‍.&lt;br /&gt;&lt;br /&gt;അതിനൊക്കെ  ഞങ്ങള്‍ ദുബായിക്കാര്‍. കഴിഞ്ഞതവണ ഓഫീസില്‍ വന്ന ഇവന്മാരിലൊരുത്തനെ ഞങ്ങള്‍  എങ്ങനെയൊക്കെ സ്വീകരിച്ചു. ബോസ്‌ നിര്‍ബന്ധിച്ചപ്പോള്‍ ലീവെടുത്ത്‌ കൂടെപ്പോയി  കമ്പനി ചെലവില്‍ നല്ല ഒന്നാന്തരം അറബിക്‌ ഫുഡ്‌ അതുകഴിഞ്ഞ്‌ സൈറ്റ്‌ സീയിംഗ്‌,  നൈറ്റ്‌ ഔട്ട്‌ ഇതൊന്നും പോരാഞ്ഞ്‌ ഡെസേര്‍ട്ട്‌ സഫാരി വിത്‌ ബെല്ലി ഡാന്‍സ്‌.  ഇതൊക്കെ ഞങ്ങള്‍ കാണാത്തതാണോ... ചുമ്മാ ഒരു കമ്പനിയായിക്കോട്ടേന്നു കരുതി. നന്ദി  വേണം നന്ദി.&lt;br /&gt;&lt;br /&gt;നേരെ ഡോഷെ ബാണിന്റെ ടിക്കറ്റ്‌ കൗണ്ടറിലേക്കു കയറി.  ജര്‍മ്മനിയിലെ പല സിറ്റികളേയും തമ്മില്‍ ബന്ധിപ്പിക്കുന്ന ട്രെയിന്‍  നെറ്റ്‌വര്‍ക്കാണ്‌ ഡോഷെ ബാണ്‍ (www.bahn.de)&lt;br /&gt;&lt;br /&gt;'ഒരു ഫില്ലിംഗന്‍. ഏറ്റം  കൊറഞ്ഞ സീറ്റ്‌ മതീട്ടോ'&lt;br /&gt;&lt;br /&gt;സെവന്‍സ്‌ ടൂര്‍ണ്ണമെന്റിന്‌ കളിതുടങ്ങിയിട്ടും  വിറ്റു പോകാത്ത ടിക്കറ്റുകള്‍ പകുതിവിലക്ക്‌ മുറിച്ച്‌ കൊടുക്കുന്ന പോലെ ഒരൊറ്റ  വലിക്ക്‌ കീറി ടിക്കറ്റ്‌ തരുമ്പോള്‍ ആയമ്മ ചോദിച്ചു.&lt;br /&gt;&lt;br /&gt;'ഇന്ത്യക്കാരനാ  അല്ല്യൊ?'&lt;br /&gt;&lt;br /&gt;'തന്നെ. എങ്ങനെ മനസ്സിലായി?'&lt;br /&gt;&lt;br /&gt;'നിന്റെ പോലത്തെ ഒരു  പത്തുനൂറെണ്ണത്തിനെ ദിവസോം കാണുന്നതല്ലേ.'&lt;br /&gt;&lt;br /&gt;ആദായവില്‍പ്പനക്ക്‌ ഡിസ്ക്കൗണ്ട്‌  ചോദിച്ചു നാറി. ഛായ്‌&lt;br /&gt;&lt;br /&gt;ടിക്കറ്റില്‍ നോക്കിയപ്പോ കണക്ഷനാണ്‌. വഴിയില്‍ ബാഡന്‍  ബാഡന്‍ എന്ന സ്ഥലത്തിറങ്ങി വേറേ ട്രെയിന്‍ പിടിക്കണം. വെറും അഞ്ചു മിനിറ്റിന്റെ  വ്യതാസമേയുള്ളൂ.&lt;br /&gt;&lt;br /&gt;അഞ്ചു മിനിറ്റിന്റെ വ്യത്യാസത്തില്‍ കണക്ഷനോ.. അതെങ്ങാനും  മിസ്സായാ പൈസേം പോയി എല്ലാം പോയി. ഭാഷയറിയാതെ വല്ല സ്റ്റേഷനിലും പെട്ടാല്‍  തീര്‍ത്ഥാടനത്തിന്റെ ഒടുവില്‍ മോക്ഷം കിട്ടും.&lt;br /&gt;&lt;br /&gt;എന്തായാലും രണ്ടു മിനിറ്റ്‌  ട്രെയിനീന്ന് എറങ്ങാന്‍ തന്നെ എടുക്കും. പിന്നെ എങ്ങനെ മറ്റേ ട്രെയിന്‍ വരുന്ന  പ്ലാറ്റ്ഫോമില്‍ എത്തി അതില്‍ കേറിപ്പറ്റും? ഇനിയിപ്പോ ഈ ട്രെയിന്‍ അഞ്ചു മിനിറ്റ്‌  ലെയ്റ്റായാലോ, മറ്റേ ട്രെയിന്‍ അഞ്ചുമിനിറ്റ്‌ നേരത്തെ പോയാലോ മതി.  ഇതിലൊക്കാളുമൊക്കെ വലിയ പ്രശ്നം എവിടെ ഇറങ്ങണമെന്നു യാതൊരു  പിടിയുമില്ല.&lt;br /&gt;&lt;br /&gt;എന്തു ചെയ്യും?&lt;br /&gt;&lt;br /&gt;കുറച്ചു കഴിഞ്ഞപ്പോഴേക്കും ട്രെയിന്‍  വന്നു. ഉള്ളില്‍ കയറി സീറ്റില്‍ സീറ്റിംഗ്‌ ഉറപ്പിച്ചപ്പോഴാണ്‌ പഴയ പ്രശ്നം വീണ്ടും  മനസ്സിലേക്കോടിയെത്തിയത്‌.&lt;br /&gt;&lt;br /&gt;ആരോടെങ്കിലും ചോദിക്കാം എന്നു വെച്ചാല്‍ ആരോടു  ചോദിക്കും?&lt;br /&gt;&lt;br /&gt;അതാ ഒരു അപ്പൂപ്പനും അമ്മൂമ്മയും. ഞാന്‍ അവര്‍ക്ക്‌ എതിര്‍വശത്തെ  സീറ്റില്‍ പോയിരുന്നു.&lt;br /&gt;&lt;br /&gt;'ഹലോ'&lt;br /&gt;&lt;br /&gt;'ഹാാലൂൂ' അപ്പൂപ്പന്‍&lt;br /&gt;&lt;br /&gt;ഹാവൂ..  സമാധാനമായി. നല്ല ഹലുവ പോലത്തെ സോഫ്റ്റ്‌ ഹലോ. ജര്‍മ്മന്‍കാര്‍ മൊരടന്മാരാണെന്നു  പറയുന്നതു വെറുതെ.&lt;br /&gt;&lt;br /&gt;ഇനിയേതായാലും ഇവരോടു തന്നെ ചോദിക്കാം. കൊറച്ചു കഴിയട്ടെ.  ചോദിക്കാനൊരു ആളെക്കിട്ടിയല്ലോ&lt;br /&gt;&lt;br /&gt;ട്രയിന്‍ ഒരു പത്തു മിനിറ്റ്‌  ഓടിയപ്പോഴേക്കും ടി ടി ആര്‍ എത്തി. ബ്ലാക്ക്‌ സ്യൂട്ടിട്ട്‌, മുടിചീകി  കുട്ടപ്പനായി, കയ്യില്‍ പാം ഡിവൈസുമായി വരുന്ന ഇങ്ങോരും നമ്മുടെ ടി ടി ആര്‍മാരും  തമ്മില്‍ ഫംഗ്ഷണലി ഒന്നാണെങ്കിലും അടിസ്ഥാനപരമായ ചില വ്യത്യാസങ്ങളുണ്ടെന്നു തോന്നി.  ഫ്രൈഡ്രൈസും പുലാവും പോലെ.&lt;br /&gt;&lt;br /&gt;'ബാഡന്‍ ബാഡനിലേക്കെത്ര ദൂരമുണ്ട്‌?'&lt;br /&gt;&lt;br /&gt;ആള്‍  കേട്ടതായി തോന്നുന്നില്ല. അതോ ഇംഗ്ലീഷ്‌ പറയാതിരിക്കാന്‍ കേട്ടില്ല എന്നു  ഭാവിക്കുകയാണോ?&lt;br /&gt;&lt;br /&gt;ജര്‍മ്മന്‍കാര്‍ അങ്ങനെയാണെന്നു കേട്ടിട്ടുണ്ട്‌, നമ്മുടെ  തമിഴന്മാരെപ്പോലെ. ജര്‍മ്മന്‍ അല്ലാതെ മറ്റൊരു ഭാഷയും അവര്‍ സംസാരിക്കാന്‍  ഇഷ്ടപെടുന്നില്ലത്രേ. ഇനി അഥവാ നിങ്ങള്‍ ഇഷ്ടപ്പെടുന്നുണ്ടെങ്കില്‍ തന്നെ അവരുടെ  ഇംഗ്ലീഷ്‌ പരിജ്ഞാനം അവരെ അതിനനുവദിക്കുന്നില്ല.&lt;br /&gt;&lt;br /&gt;എന്തിനും ഏതിനും ജര്‍മ്മന്‍  പരിഭാഷയുണ്ട്‌. ചില വാക്കുകള്‍ കേട്ടാല്‍ തെറി പറഞ്ഞതു പോലെയോ കാര്‍ക്കിച്ചു  തുപ്പിയതു പോലെയോ തോന്നും എന്നതൊഴിച്ചാല്‍ വേറെ ഒന്നും മനസ്സിലാവില്ല. അത്രക്ക്‌  ഈസിയാണീ ഭാഷ.&lt;br /&gt;&lt;br /&gt;എനിക്കാണെങ്കില്‍ രണ്ടേ രണ്ടു വാക്കുകളേ ജര്‍മ്മനില്‍ അറിയൂ.  അതും ചില വെബ്സൈറ്റുകളില്‍ നോക്കിപ്പഠിച്ചവ.&lt;br /&gt;&lt;br /&gt;ഗുഡ്‌ മോര്‍ഗന്‍ - ഇത്‌  സിമ്പിള്‍. ഗുഡ്‌ മോര്‍ണിംഗ്‌.&lt;br /&gt;&lt;br /&gt;സ്പ്രാഖ്ഹെ - ഭാഷ എന്നര്‍ത്ഥം. &lt;br /&gt;&lt;br /&gt;ബാഡന്‍ ബാഡനിലേക്കെത്ര ദൂരമുണ്ടെന്നെങ്ങനെ അറിയും. ഈ ഓള്‍ഡ്‌ കപ്പിളിനോട്‌  ചോദിച്ചാലോ?&lt;br /&gt;&lt;br /&gt;'എക്സ്ക്യൂസ്‌ മീ'&lt;br /&gt;&lt;br /&gt;അപ്പൂപ്പന്‍ പത്രത്തില്‍ നിന്നും  കണ്ണെടുത്ത്‌ എന്നെ നോക്കി.&lt;br /&gt;&lt;br /&gt;'ഹൗ ഫാര്‍ ഈസ്‌ ഇറ്റ്‌ ടു ബാഡന്‍  ബാഡന്‍?'&lt;br /&gt;&lt;br /&gt;അപ്പൂപ്പന്‍ പട്ടാപ്പകല്‍ പട്ടണമധ്യേ പച്ചത്തെറി കേട്ട പോലെ എന്നെ  തുറിച്ചു നോക്കി. പറഞ്ഞത്‌ മനസ്സിലായില്ലെന്നു തോന്നുന്നു.&lt;br /&gt;&lt;br /&gt;'ഐ സ്പ്രാഖ്ഹെ  ഇംഗ്ലീഷ്‌. യൂ സ്പ്രാഖ്ഹേ ഇംഗ്ലീഷ്‌?'&lt;br /&gt;&lt;br /&gt;സ്പ്രാഖ്ഹെയുടെ ഉച്ചാരണം  തെറ്റിപ്പോയാലോ എന്നോര്‍ത്ത്‌ പരമാവധി സ്ഫുടതയോടെ 'ജിംഖാന' യിലെ ഖയും 'ഹ്രീം' ലെ  ഹയും വെച്ചൊന്നു കനപ്പിച്ചു പറഞ്ഞതിന്റെ ഫലമായി മഞ്ഞുതുള്ളികളേക്കാള്‍ കനത്തില്‍  രണ്ടു സ്പ്രാഖ്ഹെകള്‍ എന്റെ വായില്‍ നിന്നു തെറിച്ച്‌ അപ്പൂപ്പന്റെ  ന്യൂസ്പേപ്പറിന്റെ പുറം പേജില്‍ ഒട്ടിപ്പിടിച്ചു തൂങ്ങിയൊലിച്ചു.&lt;br /&gt;&lt;br /&gt;ഭാഗ്യം  അങ്ങേരു കണ്ടില്ല. പിന്നെ ഞാന്‍ ചോദിച്ചു ബുദ്ധിമുട്ടാനൊന്നും  പോയില്ല.&lt;br /&gt;&lt;br /&gt;ടണലുകളും പാലങ്ങളും കടന്ന് ട്രയിന്‍ പാഞ്ഞു കൊണ്ടേയിരുന്നു. ഞാന്‍  വെറുതെ പുറത്തേക്കു നോക്കിയിരുന്നു.&lt;br /&gt;&lt;br /&gt;മനോഹരമായ പ്രദേശങ്ങള്‍. ജര്‍മ്മന്‍  സബര്‍ബ്സ്‌ ഒരു ഒന്നൊന്നരയാണ്‌. ചുരുക്കി സിമ്പിളായി 'ഷക്കീലയുടെ പുറം പോലെ' എന്നു  വിശേഷിപ്പിക്കാം. നീട്ടിപ്പറഞ്ഞാല്‍ ഒരു വാള്‍പേപ്പര്‍ പോലെ മനോഹരം, ഡെസ്ക്ടോപ്പ്‌  പോലെ വിജനം&lt;br /&gt;&lt;br /&gt;കുറച്ചു കഴിഞ്ഞപ്പോള്‍ ട്രയിന്‍ ഏതോ ഒരു സ്റ്റേഷനില്‍ നിര്‍ത്തി.  ഞാന്‍ 'സേലം ജംഗ്ഷന്‍' 'ഒറ്റപ്പാലം സെന്റ്രല്‍'&lt;br /&gt;പോലൊരു ബോര്‍ഡ്‌ നോക്കി  ജനലിനടുത്തേക്കു നീങ്ങി.&lt;br /&gt;&lt;br /&gt;അകലെ ലൈറ്റിട്ടു വെച്ച ഒരു സൈനേജ്‌ കാണുന്നുണ്ട്‌.  പക്ഷേ ഒന്നും വായിക്കാന്‍ കഴിയുന്നില്ല. കര്‍ത്താവേ ഇതു തന്നെയായിരിക്കുമോ സ്ഥലം?  ആണെങ്കില്‍ ഇവിടം വിട്ടാല്‍ ട്രയിന്‍ എവിടെ നിര്‍ത്തുമെന്നറിയില്ല. മാത്രമല്ല,  അടുത്ത സ്റ്റോപ്പില്‍ ഇറങ്ങി ഓട്ടോ പിടിച്ചു പോകാന്‍ മുണ്ടുപറമ്പും മലപ്പുറവും  തമ്മിലുള്ള ദൂരമൊന്നുമല്ല ഉള്ളത്‌. ട്രയിനിന്റെ സ്പീഡ്‌ വെച്ചു നോക്കുമ്പോ  സ്റ്റേഷനുകള്‍ തമ്മില്‍ അത്യാവശ്യം നല്ല ദൂരവുമുണ്ട്‌. കൈ അറിയാതെ സ്ട്രോളിയുടെ  പിടിയിലേക്കു നീങ്ങി.&lt;br /&gt;&lt;br /&gt;ഒരു കയ്യില്‍ സ്ട്രോളിയുടെ പിടി, മറ്റേ കയ്യില്‍  സ്ഥലവും ഭാഷയുമറിയാതെ പിടിച്ച വടി.&lt;br /&gt;&lt;br /&gt;'ബാഡന്‍ ബാഡന്‍?' കുറച്ചു  മുന്നോട്ടിരുന്ന് ഞാന്‍ അമ്മൂമ്മയോട്‌ ചോദിച്ചു&lt;br /&gt;&lt;br /&gt;അമ്മൂമ്മ പുഞ്ചിരിച്ചു  കൊണ്ടു തലയാട്ടി. 'ബാഡ്ന്‍ ബാഡ്ന്‍'&lt;br /&gt;&lt;br /&gt;ഹാവൂൂ.. ഇതു തന്നെ.&lt;br /&gt;&lt;br /&gt;ഞാന്‍  അപ്പൂപ്പനെ നോക്കി.&lt;br /&gt;&lt;br /&gt;അപ്പൂപ്പന്‍ കൈനീട്ടിക്കൊണ്ടു പറഞ്ഞു&lt;br /&gt;&lt;br /&gt;'ബാഡ്ന്‍  ബാഡ്ന്‍'&lt;br /&gt;&lt;br /&gt;സ്ഥലപ്പേരു പറയാന്‍ ഷേക്‍ഹാന്റ്‌ തരുന്നതെന്തിനാണെന്നു  മനസ്സിലായില്ല. ഏതായാലും അപ്പൂപ്പന്‍ കൈ തന്നുറപ്പിച്ച സ്ഥിതിക്ക്‌ ഇതു തന്നെ  ബാഡ്ന്‍ ബാഡ്ന്‍.&lt;br /&gt;&lt;br /&gt;പെട്ടിയും തൂക്കി പുറത്തേക്കിറങ്ങുമ്പോള്‍ മനസ്സ്‌  ശാന്തമായിരുന്നു. എവെരിതിംഗ്‌ പെര്‍ഫെക്റ്റ്‌.&lt;br /&gt;&lt;br /&gt;താങ്ക്യൂ പറയാന്‍  ജനാലക്കരികില്‍ ചെന്നതായിരുന്നു ഞാന്‍.&lt;br /&gt;&lt;br /&gt;കൃത്യസ്ഥലത്ത്‌ എന്നെയിറങ്ങാന്‍  സഹായിച്ച അപ്പൂപ്പാ അമ്മൂമ്മേ. നിങ്ങള്‍ ഇനിയുമൊരു നൂറു ആനിവേസ്ഴ്സറികള്‍  ആഘോഷിക്കട്ടെ. ഒരു പക്ഷേ നിങ്ങളില്ലായിരുന്നെങ്കില്‍ ഞാന്‍ ഈ ട്രയിനില്‍ വല്ല  ജര്‍മ്മന്‍ അട്ടപ്പാടിയിലും ലാന്റ്‌ ചെയ്തേനെ. അപ്പൂപ്പാ അമ്മൂമ്മേ.. നിങ്ങള്‍  പുലികളാകുന്നു.&lt;br /&gt;&lt;br /&gt;കൃതജ്ഞത ലൂസ്മോഷന്‍ പോലെ നോണ്‍സ്റ്റോപ്പായി പ്രവഹിച്ചു  കൊണ്ടിരുന്നു.&lt;br /&gt;&lt;br /&gt;മൈ ഡിയര്‍ ഓള്‍ഡ്‌ കപ്പിള്‍സ്‌, ജീവിതം തന്നെ ഒരു  യാത്രയാകുന്നു. ഈ ജീവിത സായാഹ്നത്തിലും ഇണക്കുരുവികളെപ്പോലെ തുടരുന്ന നിങ്ങളുടെ ഈ  യാത്ര എങ്ങോട്ടാണെന്നനിക്കറിയില്ല. എന്തായിരുന്നാലും, എവിടേക്കായിരുന്നാലും ഈ യാത്ര  സഫലമാവട്ടെ.&lt;br /&gt;&lt;br /&gt;ട്രയിന്‍ പതിയെ നീങ്ങിത്തുടങ്ങിയിരുന്നു.&lt;br /&gt;&lt;br /&gt;അതാ  അപ്പൂപ്പനും അമ്മൂമ്മയും കൈ വീശുന്നു. എന്നെ നോക്കി പുഞ്ചിരിച്ചു കൊണ്ടു  പറയുന്നു&lt;br /&gt;&lt;br /&gt;'ബാഡ്ന്‍, ബാഡ്ന്‍'&lt;br /&gt;&lt;br /&gt;'ബാഡ്ന്‍, ബാഡ്ന്‍'&lt;br /&gt;&lt;br /&gt;കൈയില്‍  നിന്നും സ്ട്രോളിയുടെ പിടി വിട്ടു പോയി. കാറ്റിന്റെ വേഗത്തില്‍ പാഞ്ഞു പോയ ട്രയിന്‍  നോക്കി ഞാന്‍ തളര്‍ന്നിരുന്നു. മനസ്സിന്റെ ഉള്ളിലിരുന്ന് അപ്പൂപ്പനും അമ്മൂമ്മയും  പറഞ്ഞു കൊണ്ടിരുന്നു.&lt;br /&gt;&lt;br /&gt;'മണ്ടന്‍, മണ്ടന്‍'&lt;br /&gt;&lt;br /&gt;'മണ്ടന്‍,  മണ്ടന്‍'&lt;br /&gt;&lt;br /&gt;വാല്‍ക്ക: കലക്കവെള്ളം പോലത്തെ കാപ്പിയും കുടിച്ച്‌ ബാഡന്‍  ബാഡനിലേക്കുള്ള അടുത്ത ട്രയിനിനു കാത്തിരിക്കുമ്പോ ചില ഫ്ലാഷ്‌ ബാക്കുകളുടെ  സഹായത്തോടെ സീന്‍ വ്യക്തമായി. ഓള്‍ഡ്‌ കപ്പിള്‍ എന്റെ പോലെ ഭാഷയും ദേശവുമറിയാതെ  കിട്ടിയ ട്രയിനിനു ചാടിക്കയറിയ ടൂറിസ്റ്റുകളായിരുന്നു. ബാഡന്‍ ബാഡനിലെ 'ബാ ബാ'  കേട്ട്‌ ഞാന്‍ ബൈ പറയുകയാണെന്ന് കരുതിയിട്ടുണ്ടാവും. അല്ലെങ്കിലെന്തിനാ സ്ഥലപ്പേരു  പറയാന്‍ ഷേക്‍ഹാന്റ്‌ തരുന്നേ.. അല്ലേ?&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/4483291155262961564-3382370597693431875?l=tintumon123.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://tintumon123.blogspot.com/feeds/3382370597693431875/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=4483291155262961564&amp;postID=3382370597693431875' title='13 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/4483291155262961564/posts/default/3382370597693431875'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/4483291155262961564/posts/default/3382370597693431875'/><link rel='alternate' type='text/html' href='http://tintumon123.blogspot.com/2009/07/blog-post.html' title='ബാഡന്‍ ബാഡന്‍'/><author><name>ടിന്റുമോന്‍</name><uri>http://www.blogger.com/profile/07161236282568529800</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>13</thr:total></entry><entry><id>tag:blogger.com,1999:blog-4483291155262961564.post-7156187295854571735</id><published>2009-06-29T00:00:00.000+03:00</published><updated>2009-06-28T21:29:18.266+03:00</updated><category scheme='http://www.blogger.com/atom/ns#' term='ചെന്തെങ്ങിന്റെ കുല'/><title type='text'>മുണ്ടാംഗോമാനിയ - ഇശ്‌ശ്‌ശ്‌ മുണ്ടല്ലേ..</title><content type='html'>സ്ഥലം സിഡ്നി, റൂപര്‍ട്ട്‌ മര്‍ഡോക്കിന്റെ ഓഫീസ്‌. സമയം രാവിലെ 9:30&lt;br /&gt;&lt;br /&gt;"So Mr.  Appukkuttan, why do you think the interview with colopoly lila was abandoned  after 10 minutes of telecasting?"&lt;br /&gt;&lt;br /&gt;"That is because she was too much  abusing saarey. She said lifting the mundu and all. It is against our culture  and values"&lt;br /&gt;&lt;br /&gt;" Mr. Appukkuttan. I don't think lifting mundu is an obscene  act. In Australia, we walk in the streets with mundu removed. Anyways, lets have  a look."&lt;br /&gt;&lt;br /&gt;മര്‍ഡോക്കിന്റെ കസേരക്കു മുകളില്‍ സ്ഥാപിച്ച നൂറിഞ്ചിന്റെ ബ്രാവിയ  ഡിസ്പ്ലേയില്‍ അച്ഛന്‍ മര്‍ഡോക്കിന്റെ മാലയിട്ട മുഖം മായുന്നു. പകരം തെളിഞ്ഞു  വരുന്നത്‌ ഒരു ഉദ്യാനം.&lt;br /&gt;&lt;br /&gt;മഞ്ഞ, ചുവപ്പ്‌ നിറങ്ങളിലുള്ള പുഷ്പങ്ങള്‍ നിറഞ്ഞ  പച്ചപ്പു നിറഞ്ഞ ആ ഉദ്യാനത്തില്‍ കിളികളുടെ കളകൂജനങ്ങള്‍ ബാക്ഗ്രൗണ്ടില്‍  കേള്‍ക്കാം. പച്ചപ്പുല്ലു വിരിച്ച ഉദ്യാനത്തിലൂടെ ഒരു ചെടിയുടെ മറവില്‍ നിന്നു  പതിയെ പ്രത്യക്ഷയാവുന്നു സുന്ദരിയായ അവതാരിക.&lt;br /&gt;&lt;br /&gt;"ഇന്നത്തെ എപ്പിസോഡില്‍  നമ്മുടെ അതിഥിയായി എത്തിയിരിക്കുന്നത്‌ കുളപ്പുള്ളി ലീലച്ചേച്ചിയാണ്‌. ചേച്ചീ  സ്വാഗതം."&lt;br /&gt;&lt;br /&gt;പ്രേക്ഷകര്‍ക്കൊരു ചിരി സമ്മാനിച്ച്‌ മറ്റൊരു ചെടിയുടെ മറവില്‍  നിന്നും പ്രത്യക്ഷയായി, സാക്ഷാല്‍ കുളപ്പുള്ളി ലീല എന്ന സി.  ചിഞ്ചുമോള്‍.&lt;br /&gt;&lt;br /&gt;"അപ്പൊ ചിഞ്ചുമോള്‍ ചേച്ചീ..."&lt;br /&gt;&lt;br /&gt;"ഏ? സി, ചിഞ്ചുമോള്‍  ന്ന് വിളി കൊച്ചേ. അല്ലേല്‍ ഞാന്‍ തെറി പറയും."&lt;br /&gt;&lt;br /&gt;അവതാരിക  ചിരിച്ചു.&lt;br /&gt;&lt;br /&gt;ഇന്റര്‍വ്യൂ തുടരുന്നു. ഇനി നീട്ടത്തിലിങ്ങോട്ടു പോരട്ടെ. ആ ഇവിടെ  നിര്‍ത്തൂ.&lt;br /&gt;&lt;br /&gt;"കസ്തൂരിമാനിലെ ചേച്ചിയുടെ അഭിപ്രായം കണ്ടതിനു ശേഷം ആളുകളുടെ  പ്രതികരണമെന്തായിരുന്നു?"&lt;br /&gt;&lt;br /&gt;"അത്‌ മോളേ.. ആ സിനിമ എറങ്ങിയതിന്‌ ശേഷം  ചെറുപ്പക്കാരൊക്കെ വിളിയോടുവിളിയാണ്‌. ചെലവന്മാരു ചോദിക്കും 'സിനിമേലു മാത്രേ  മുണ്ടുപൊക്കികാണിക്കൂ, ഞങ്ങക്കും ഒന്നു പൊക്കികാണിക്ക്വോന്ന്. ഞാനവന്മാരുടെ  അമ്മേനേം അച്ഛനേം അപ്പൂപ്പനേം ഒക്കെ തെറി പറയും"&lt;br /&gt;&lt;br /&gt;ടിം. ക്യാമറ ഒന്നു  വെട്ടിയോ? ലീലച്ചേച്ചി താടിക്കു കൈ കൊടുത്ത്‌ ആശ്ചര്യോക്തിയില്‍ നിര്‍ത്തുമ്പോള്‍  അവതാരികയുടെ മുഖത്ത്‌ ആ രംഗം തൊട്ടു മുമ്പില്‍ കണ്ടെന്ന പോലെ സ്റ്റാര്‍ട്ടറുപോയ  റ്റ്യൂബ്‌ലൈറ്റ്‌ മിന്നുന്ന കണക്ക്‌ ഒരു ചിരി വിരിയുന്നു. ആ ചിരിയില്‍ പതിയെ ഫേഡ്‌  ഔട്ടായി ചാനലില്‍ പരസ്യങ്ങള്‍ നിറയുന്നു. തിരിച്ചു വരുമ്പോ സ്ക്രീനില്‍ കുളപ്പുള്ളി  ലീലയില്ല, പകരം ന്യൂസ്‌ പരിപാടി.&lt;br /&gt;&lt;br /&gt;"ഇതില്‍ എന്താണ്‌ അസഭ്യം. ചാനല്‍ ഇതിന്റെ  ബാക്കി കാണിച്ചേ പറ്റൂ"&lt;br /&gt;&lt;br /&gt;മര്‍ഡോക്ക്‌ തിരിഞ്ഞു നോക്കി. തന്റെ പ്രത്യേക ക്ഷണം  സ്വീകരിച്ചെത്തിയ ഹ്യൂമന്‍ റൈറ്റ്‌ ആന്റ്‌ ലെഫ്റ്റ്‌ ആക്റ്റിവിസ്റ്റും ആള്‍ കേരള  ടെലിവിഷന്‍ വ്യൂവേര്‍സ്‌ ഫോറത്തിന്റെ പ്രസിഡന്റുമായ ശ്രീമാന്‍ ടിന്റുമോനായിരുന്നു  അത്‌.&lt;br /&gt;&lt;br /&gt;"Mr. Tintumon. Please calm down. We will do something about colopoly lila"&lt;br /&gt;&lt;br /&gt;സായിപ്പ്‌ കുളപ്പുള്ളി എന്നത്‌ വള്ളിയിടാതെ  പറഞ്ഞതു കേട്ട്‌ ടിന്റുമോന്‌ കലിപ്പിളകി. അവസരം മുതലെടുത്ത്‌ 'സേ സായിപ്പേ  അമ്പലപ്പുഴ' എന്നു പറഞ്ഞാലോന്ന് ആലോചിച്ചെങ്കിലും പിന്നെ അമ്പലപ്പുഴയുടെ  സ്പെല്ലിംഗ്‌ സ്വയം നിശ്ചയമില്ലാത്തതുകൊണ്ട്‌ മിണ്ടാതിരുന്നു.&lt;br /&gt;&lt;br /&gt;"ഇന്റര്‍വ്യൂ  പകുതിക്കു വെച്ച്‌ കട്ടുചെയ്തത്‌ ശരിയായില്ല. യു ക്നോ, ഇതിന്റെ ബാക്കി കാണിക്കാതെ  ഞാന്‍ വിടില്ല. നൂറുതരം"&lt;br /&gt;&lt;br /&gt;"Okay, okay. We will find a solution. Mr. Tintumon, we need to discuss this with our directors"&lt;br /&gt;&lt;br /&gt;"ശരി. ബട്ട്‌  നാലുദിവസത്തിനകം ഇന്റര്‍വ്യൂ വന്നിരിക്കണം" എന്നൊരു ഡെഡ്‌ലൈന്‍ കൊടുത്തിട്ട്‌  പിറ്റേന്നത്തെ സിംഗപ്പൂര്‍ എയറില്‍ കേരളത്തില്‍ വന്നിറങ്ങി,  ടിന്റുമോന്‍.&lt;br /&gt;&lt;br /&gt;-------------------------------------------&lt;br /&gt;&lt;br /&gt;എയര്‍പോര്‍ട്ടില്‍  വന്നിറങ്ങിയ ടിന്റുമോനെ പ്രവര്‍ത്തകര്‍ പാന്റിനു മുകളില്‍ മുണ്ട്‌ ഉടുപ്പിച്ച്‌  സ്വീകരിച്ചു. ആ മുണ്ട്‌ ടിന്റുമോന്‍ മടക്കിക്കുത്തിയപ്പോള്‍ അണികള്‍ ഹര്‍ഷാരവം  മുഴക്കി.&lt;br /&gt;&lt;br /&gt;പിറ്റേന്നത്തെ പത്രം വായിച്ച്‌ ടിന്റുമോന്‍ കലിപ്പുകൊണ്ടു.  ഇന്റര്‍വ്യൂവിന്റെ ബാക്കി ഭാഗം പ്രക്ഷേപണം ചെയ്യില്ല എന്നു തറപ്പിച്ചു  പറഞ്ഞിരിക്കുന്നു സായിപ്പ്‌. സായിപ്പിനെ കുത്തിനു പിടിച്ച്‌ രണ്ടു തെറി പറയാന്‍  തന്റെ പ്രൈവറ്റ്‌ ജെറ്റിന്റെ കീ വലത്തെ കൈയില്‍ കറക്കി പുറത്തേക്കിറങ്ങിയ  ടിന്റുമോനെ എതിരേറ്റത്‌ വടിയും കല്ലുമായി നില്‍ക്കുന്ന സ്വന്തം  പ്രവര്‍ത്തകരായിരുന്നു.&lt;br /&gt;&lt;br /&gt;പുറകിലെ വാതിലില്‍ കൂടി തിരിഞ്ഞോടി വിറകുപുര,  കക്കൂസ്‌ വഴി അറബിക്കടലില്‍ ചാടുമ്പോല്‍ ആരോ പുറകില്‍ നിന്ന് വിളിച്ചു  പറയുന്നതുകേട്ടു.&lt;br /&gt;&lt;br /&gt;"പാട്ടപ്പിരിവിന്റെ ബാകി വല്ലോം ഉണ്ടേല്‍ തന്നിട്ടു  പോടാ"&lt;br /&gt;&lt;br /&gt;ഇതൊന്നും ശ്രദ്ധിക്കാതെ മൂക്കിക്കേറുന്ന ഉപ്പുവെള്ളം വായിലൂടെ  ചീറ്റിവിട്ട്‌ ഒരു കൈയില്‍ പാട്ടപ്പിരിവിന്റെ ബാക്കിയും മറുകൈയില്‍ ഊരിപ്പിടിച്ച  മുണ്ടുമായി ബട്ടര്‍ഫ്ലൈ സ്റ്റെയിലില്‍ ദുബായ്‌ ലക്ഷ്യമിട്ടു നീന്തുകയായിരുന്നു  ടിന്റുമോനപ്പോള്‍.&lt;br /&gt;&lt;br /&gt;---------------------------------------------&lt;br /&gt;&lt;br /&gt;മുണ്ടുപൊക്കല്‍  വിവാദം കേരളനിയമസഭയിലൊഴികെ (അവടെ അതൊരു സംഭവമല്ലല്ലോ) മറ്റ്‌ എല്ലായിടത്തും ചര്‍ച്ച  ചെയ്യപ്പെട്ടു. കേന്ദ്രമന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍, ഐ.ടി കമ്പനികളുടെ  കഫറ്റീരിയകളില്‍, ബീഹാറിലെ ബീഡഷോപ്പുകളില്‍ തുടങ്ങി മൂന്നും ഒന്നും നാലാളു  കൂടുന്നിടത്തെല്ലാം ചൂടേറിയ സംസാരവിഷയം മുണ്ടും മുണ്ടുപൊക്കലും  തന്നെയായിരുന്നു.&lt;br /&gt;&lt;br /&gt;ട്വന്റി ട്വന്റി കളിക്കാന്‍ പോയ ഇന്ത്യന്‍ ടീം അടുത്ത  മാച്ചില്‍ നീലമുണ്ടുടുത്തിറങ്ങണോ എന്ന് കളിനിര്‍ത്തി ഫീല്‍ഡില്‍ ഡിസ്കസ്‌ ചെയ്തു.  പക്ഷേ കേരളത്തില്‍ രണ്ടുപേര്‍ മുണ്ടുംഷര്‍ട്ടും ജഴ്സിയിട്ടിറങ്ങുന്ന  'മുണ്ടൂരാന്‍സ്‌ ഇലവന്‍' ഐപിഎല്‍ ടീം ഫോം ചെയ്ത കാര്യമറിഞ്ഞ്‌ അപ്പൊതന്നെ  വേണ്ടെന്നും വെച്ചു.&lt;br /&gt;&lt;br /&gt;ഇങ്ങനെ ദേശീയതലത്തില്‍ മുണ്ട്‌  ആളിക്കത്തിയപ്പോഴായിരുന്നു ചൈനയിലെ യാംഗ്‌ഹോ ടിവിക്കാര്‍ക്ക്‌ ഒരാശയം തോന്നിയത്‌.  യാംഗ്‌ഹോ ടിവിക്കാര്‍ കേരളത്തിലെത്തി ലീലച്ചേച്ചിയുടെ ഒരു ഇന്റര്‍വ്യൂ പത്തു  എപ്പിസോഡാക്കി ഷൂട്ട്‌ ചെയ്ത്‌ ഫ്രീ ടു എയര്‍ ആക്കിയങ്ങ്‌  വിട്ടു.&lt;br /&gt;&lt;br /&gt;ഇന്റര്‍വ്യൂവിന്റെ ബാക്കി യാംഗ്‌ഹോ ടിവിയില്‍ കേട്ട മാലോകര്‍  കിടുങ്ങി. യാംഗ്‌ഹോ ടിവിയില്‍ ന്യൂസ്‌ അവര്‍ ഇല്ലാത്തതു കൊണ്ട്‌ അവര്‍ ലേറ്റസ്റ്റ്‌  ആഫ്രിക്കന്‍ എസ്കേപ്പ്‌ സീരീസ്‌ ഇട്ട്‌ ഇന്റര്‍വ്യൂ  മറിക്കുകയായിരുന്നു.&lt;br /&gt;&lt;br /&gt;---------------------------------------------&lt;br /&gt;&lt;br /&gt;&lt;br /&gt;യാംഗ്‌ഹോ  ടിവിയിലെ ഇന്റര്‍വ്യൂവിനു ശേഷം ലോകത്താകമാനം മുണ്ട്‌ റെവല്യൂഷന്‍ ആഞ്ഞടിച്ചു.  ഇത്രയും കംഫി ആയ ഡ്രസ്സ്‌ യൂറോപ്യന്‍സ്‌ കണ്ടിട്ടേയില്ലായിരുന്നു. യൂറോപ്യന്‍  ക്ലോസറ്റും മുണ്ടും തമ്മിലുള്ള 'A' യും 'V' യും പോലത്തെ കോമ്പിനേഷന്‍  സായിപ്പന്മാര്‍ക്ക്‌ നന്നായി ബോധിച്ചിട്ടാവണം യൂറോപ്പിലെങ്ങും മുണ്ട്‌  ബൂട്ടിക്കുകള്‍ കൂണുപോലെ മുളച്ചുപൊന്തി.&lt;br /&gt;&lt;br /&gt;ഇങ്ങ്‌ കേരളത്തില്‍ നിയമസഭയില്‍  പ്രതിഷേധസൂചകമായി മുണ്ടുപൊക്കുന്നതിനു പകരം മുണ്ടുതാഴ്ത്തലായി ട്രെന്റ്‌.  "മുണ്ടിനുമില്ലേ ഒരു വസന്തം, മുണ്ടാണ്ടിരുന്നൂടെ മത്തായി മാപ്ലേ" എന്ന ആല്‍ബം  സോംഗ്‌ ഹിറ്റായതും ആയിടെയായിരുന്നു.&lt;br /&gt;&lt;br /&gt;എന്നിട്ടോ?&lt;br /&gt;&lt;br /&gt;മെല്‍ബണില്‍  വംശീയാതിക്രമികള്‍ക്കെതിരെ ഇന്ത്യന്‍ സ്റ്റൂഡന്റ്സ്‌ ലാലേട്ടന്റെ മുണ്ടുചുറ്റി അടി  പ്രയോഗിച്ചതില്‍ പിന്നെ ഓസ്ട്രേലിയന്‍സ്‌ ഇന്ത്യ എന്നു കേട്ടാല്‍ വിറച്ചു.  സ്റ്റൂഡന്റ്‌ എന്നു കേട്ടാല്‍ പെടുത്തു.&lt;br /&gt;&lt;br /&gt;മുണ്ടുടുത്ത്‌ മറ്റേ അറ്റം  നെഞ്ചുവഴി കഴുത്തിനു പിറകില്‍ കെട്ടിയ ബലൂച്ചികളായിരുന്നു മിഡിലീസ്റ്റില്‍  ട്രെന്റ്‌ സെറ്റേഴ്സ്‌. ഇറാനികളാകട്ടെ, മുണ്ട്‌ മടക്കിക്കുത്തി ചന്തിമേല്‍ രണ്ടു  പോക്കറ്റും സ്റ്റിച്ച്‌ ചെയ്യിച്ച്‌ അതിന്റെ മോളില്‍ GIORGIO ARMANI എന്ന  ലേബലൊട്ടീച്ചു സ്റ്റെയിലായി നടന്നു. ദുബായില്‍ ഒറ്റ മല്ലുവും ഓണത്തിനുപോലും  മുണ്ടുടുക്കരുതെന്ന നിയമം വന്നു.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;ഇതെല്ലാം കണ്ടും കേട്ടും  പാട്ടപ്പിരിവുകാശു കൊണ്ടു വാങ്ങിയ ദുബായിലെ നൂറേക്കര്‍ റബ്ബര്‍ എസ്റ്റേറ്റിലിരുന്ന്  ടിന്റുമോന്‍ ചിരിച്ചു ചിരിച്ചു മണലുകപ്പി; എണീറ്റ്‌, കപ്പിയത്‌ തുപ്പി ഒരു  മൂളിപ്പാട്ടും പാടി വീട്ടീലോട്ട്‌ നടന്നു.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/4483291155262961564-7156187295854571735?l=tintumon123.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://tintumon123.blogspot.com/feeds/7156187295854571735/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=4483291155262961564&amp;postID=7156187295854571735' title='5 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/4483291155262961564/posts/default/7156187295854571735'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/4483291155262961564/posts/default/7156187295854571735'/><link rel='alternate' type='text/html' href='http://tintumon123.blogspot.com/2009/06/blog-post_28.html' title='മുണ്ടാംഗോമാനിയ - ഇശ്‌ശ്‌ശ്‌ മുണ്ടല്ലേ..'/><author><name>ടിന്റുമോന്‍</name><uri>http://www.blogger.com/profile/07161236282568529800</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>5</thr:total></entry><entry><id>tag:blogger.com,1999:blog-4483291155262961564.post-8153998836934380565</id><published>2009-06-27T00:58:00.001+03:00</published><updated>2009-06-27T01:01:25.329+03:00</updated><category scheme='http://www.blogger.com/atom/ns#' term='ചെന്തെങ്ങിന്റെ കുല'/><title type='text'>ചെന്തെങ്ങിന്റെ കുല *</title><content type='html'>എന്തോന്നെഡേയ്‌ ഇത്‌? രാവിലെത്തന്നെ തൂമ്പായൊക്കെയുമായി.. നിന്റെ ഒട്ടകച്ചാണകം വാരുന്ന പണിയൊക്കെ പോയോ?&lt;br /&gt;&lt;br /&gt;ആ ആരിത്‌? ഇല്ല മച്ചൂ.. ഒന്നു പാടത്തേക്കിറങ്ങിയതാ..&lt;br /&gt;&lt;br /&gt;ഏ അവടെ എന്തുപറ്റി?&lt;br /&gt;&lt;br /&gt;അല്ല കൊറെ കാലായി അങ്ങോട്ടൊക്കെ ചെന്നിട്ട്‌. ഒന്നു കൊത്തിമറിക്കണം.&lt;br /&gt;&lt;br /&gt;ഡേയ്‌ ഉരുളാതെഡേയ്‌ ഉരുളാതെഡേയ്‌.. പണി പോയെങ്കി അതു പറ.&lt;br /&gt;&lt;br /&gt;സത്യായിട്ടും പണി പോയിട്ടില്ല അളിയാ. മരുഭൂമിയിള്ളുടത്തോളം ഒട്ടകങ്ങള്‍ ഉണ്ട്‌. ഒട്ടകങ്ങള്‍ ഉള്ളിടത്തോളം ചാണകവും ഉണ്ട്‌.&lt;br /&gt;&lt;br /&gt;ഓ പിന്നേയ്‌. ഇതു പണി പോയതു തന്നേണ്‌. രണ്ടു കൊല്ലം മുമ്പു പണി നിര്‍ത്തിയ പാടത്ത്‌ ഇപ്പൊ എന്തിനു കൊത്താന്‍ പോണത്‌?&lt;br /&gt;&lt;br /&gt;പറഞ്ഞാലും വിശ്വസിക്കൂലേ?&lt;br /&gt;&lt;br /&gt; ഉവ്വ ഉവ്വേയ്‌. പണി പോയ കാര്യം ഞാനരോടും പറയൂല.&lt;br /&gt;&lt;br /&gt;നീ പറഞ്ഞാ എനിക്ക്‌ ____ ആണേ. ഞാന്‍ പോവേണ്‌.&lt;br /&gt;അങ്ങനെ ചകചകേം. ഞാന്‍ ഇതാ വീണ്ടും. ഇനി തൂമ്പായുമായി എന്നെ കാണുന്നോര്‍ താഴെക്കാണുന്ന FAQ വില്‍ നോക്കിക്കോണം.&lt;br /&gt;&lt;br /&gt;ചോ: ഇത്രേം കാലം എവടെ ആയിരുന്നു?&lt;br /&gt; ഉ: കൊറച്ചു കുറുന്തോട്ടി പറിക്കാന്‍ പോയിരുന്നു. വീട്ടിലെ കോഴിക്കു കാലിനൊരു വാതം.&lt;br /&gt;&lt;br /&gt;ചോ: എന്താ ഇപ്പൊ പെട്ടെന്ന് ബ്ലോഗിലേക്കിറങ്ങാന്‍?&lt;br /&gt;ഉ: കൊറേക്കാലായി വീണ്ടും എഴുതണം ന്ന് മനസ്സു പറയുന്നു. പക്ഷേ സംഭവങ്ങളങ്ങട്‌ ക്ലച്ച്‌ പിടിക്കണില്ലായിരുന്നു. പിന്നെ ഇന്നു പറഞ്ഞത്‌ നാളെ ഓര്‍മ്മ ഇല്ലാത്ത ടൈപ്പ്‌ ആയതോണ്ട്‌ കൊറേയൊക്കെ എഴുതിവെക്കാമെന്നു കരുതി.&lt;br /&gt;&lt;br /&gt;ചോ: എത്ര കാലം കാണും ഇനി?&lt;br /&gt;ഉ: കോഴിക്ക്‌ ഇനി വാതം വരുന്ന വരെ&lt;br /&gt;&lt;br /&gt;ചോ: ശരിക്കും പണി പോയോ?&lt;br /&gt;ഉ: പണി പോയാ നല്ലൊരു പണി കിട്ടും. ഏതായാലും ഇപ്പൊ പണി ഉണ്ട്‌.&lt;br /&gt;&lt;br /&gt;ചോ: എന്തെഴുതാനാ പരിപാടി?&lt;br /&gt;ഉ: തോന്നണതൊക്കെ എഴുതും..&lt;br /&gt;&lt;br /&gt;ചോ: ഇഷ്ടപ്പെട്ട സിനിമാനടന്‍?&lt;br /&gt; ഉ: പോഡേയ്‌ പോഡേയ്‌&lt;br /&gt;അപ്പൊ സുഹൃത്തുക്കളേ ഞാന്‍ തുടങ്ങി. വിശാല്‍ജി പറഞ്ഞ പോലെ ഒരു കൊത്ത്‌ ഒരു റ്റീ ബ്രേക്ക്‌, അടുത്ത കൊത്ത്‌ ഒരു പീ ബ്രേക്ക്‌ അങ്ങനെ. ആഹ്ലാദിപ്പിന്‍ ആര്‍മ്മാദിപ്പിന്‍ !&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/4483291155262961564-8153998836934380565?l=tintumon123.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://tintumon123.blogspot.com/feeds/8153998836934380565/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=4483291155262961564&amp;postID=8153998836934380565' title='6 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/4483291155262961564/posts/default/8153998836934380565'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/4483291155262961564/posts/default/8153998836934380565'/><link rel='alternate' type='text/html' href='http://tintumon123.blogspot.com/2009/06/blog-post.html' title='ചെന്തെങ്ങിന്റെ കുല *'/><author><name>ടിന്റുമോന്‍</name><uri>http://www.blogger.com/profile/07161236282568529800</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>6</thr:total></entry><entry><id>tag:blogger.com,1999:blog-4483291155262961564.post-7050117495339428303</id><published>2007-06-18T01:39:00.000+03:00</published><updated>2007-06-18T07:13:22.280+03:00</updated><category scheme='http://www.blogger.com/atom/ns#' term='അയ്യോചാടി'/><title type='text'>ഇരുളില്‍ കലിംഗ-വണ്‍മാന്‍ഷോ</title><content type='html'>&lt;p&gt;&lt;/p&gt;&lt;p&gt;മലബാറിന്റെ കലാകായികസാംസ്കാരിക ചുവടുവെയ്പ്പുകളില്‍ മലപ്പുറം ഐ.എഛ്‌.ആര്‍.ഡിക്ക്‌ ചെറുതല്ലാത്തൊരു പങ്കുണ്ട്‌. മലബാറിലെ മറ്റു കലാലയങ്ങളില്‍ നിന്നും കോളേജ്‌ ഓഫ്‌ അപ്ലൈഡ്‌ സയന്‍സ്‌ മലപ്പുറം(ഐ.എഛ്‌.ആര്‍.ഡി കേരള) പ്രതിഭാസമ്പത്തു കൊണ്ടും കലാമികവു കൊണ്ടും എന്നും വേറിട്ടു നിന്നു.&lt;br /&gt;&lt;br /&gt;അതുകൊണ്ടുതന്നെ, കോളേജുകള്‍ തമ്മില്‍ നടക്കുന്ന സോണ്‍, ഇന്റര്‍ സോണ്‍ തുടങ്ങിയ നാലാളുകാണാന്‍ വരുന്ന പരിപാടികളില്‍ ഒരൊറ്റ ഐറ്റത്തിനു പോലും എന്‍ട്രി പാസ്സു കിട്ടാതെ മലപ്പുറം ഐ.എഛ്‌.ആര്‍.ഡി വേദിക്കു പുറത്ത്‌ അത്താണിക്കല്ലില്‍ ഞങ്ങളെന്ന ഭാരവും പേറി വിശ്രമിച്ചു. തൊട്ടടുത്ത മലപ്പുറം കോളേജുകാര്‍ 'വണ്‍ പ്ലസ്‌ വണ്‍ വണ്ണീസ്‌ ലൌ' പാടി വെറും സോണ്‍ അപ്രത്തെ സോണ്‍, ഇപ്രത്തെ സോണ്‍ എന്നൊക്കെ പറഞ്ഞ്‌ വോള്‍വോയില്‍ കോഴിക്കോടും തൃശൂരും ശൂന്യാകത്തും ഒക്കെ പൊയ്ക്കൊണ്ടിരുന്നപ്പോള്‍ തെക്കുനിക്കല്‍ പടിത്തക്കാരായ ഞങ്ങള്‍ 'താനാരോ തന്നാരോ' പാടി എങ്ങും പോകാതെത്തന്നെ അവരേക്കാള്‍ സാംസ്കാരിക മുന്നേറ്റം കൈവരിച്ചു.&lt;br /&gt;&lt;br /&gt;ഡെറ്റോളിട്ടു കഴുകിയാലും പോകാത്ത കലാവാസനയുള്ളവരായിരുന്നെങ്കിലും അട്ടപ്പാടിനിവാസികള്‍ക്ക്‌ തൃശൂര്‍ പൂരമെന്ന കണക്ക്‌ ഞങ്ങള്‍ ഐയച്ചാര്‍ഡിമക്കള്‍ വര്‍ഷാവര്‍ഷങ്ങളില്‍ ആഹ്ലാദത്തിമര്‍പ്പുകളോടെ വരവേറ്റിരുന്ന മഹാ ഉത്സവമായിരുന്നു ആര്‍ട്‌സ്‌ ഡേ (യൂണിഫോമിട്ടവര്‍ക്കെല്ലാം യൂണിയനുണ്ടാക്കാന്‍ പറ്റുമായിരുന്നെങ്കില്‍ ഞങ്ങള്‍ സെമസ്റ്റര്‍ മുതല്‍ ക്ലാസ്‌ടെസ്റ്റു വരെ ഡേകള്‍ ഉണ്ടാക്കിയേനെ)&lt;br /&gt;&lt;br /&gt;"ഇന്നാംതി ആട്‌സ്‌ ഡേ. എല്ലാരിം വരണിട്ട്രാ" എന്നു പ്യൂണ്‍ പാപ്പി മെമോ വായിച്ചാപ്പിന്നെ കൊട്ടും പാട്ടും റിഹേഴ്സലുകളുമായുള്ള ഞങ്ങളുടെ അര്‍മ്മാദം 'ഒരു വേള പൊങ്കല്‍ നേരത്തെ വന്തിരിക്കിമോ' എന്ന് ആ ലൊക്കാലിറ്റിയുള്ള എക്സ്‌പാറ്റ്‌സ്‌ അണ്ണാച്ചിക്കൂട്ടങ്ങളെ ഡൌട്ടടിപ്പിക്കുന്ന തരത്തിലായിരുന്നു. ജാതി-മത-സെമസ്റ്റര്‍-സപ്ലി-നാരായണന്‍-ഞാന്‍ വ്യത്യാസങ്ങളില്ലാതെ പരമ്പരാഗതമായി ഞങ്ങള്‍ ആര്‍ത്തര്‍മ്മാദിച്ചുത്സവിച്ചുപോന്നു ആര്‍ട്‌സ്‌ ഡേകള്‍.&lt;br /&gt;&lt;br /&gt;ഓഫ്‌സ്റ്റേജ്, ഓണ്‍‌സ്റ്റേജ് എന്നിങ്ങനെ രണ്ടു ദിവസങ്ങളിലായിട്ടായിരുനു ആര്‍ട്‌സ്‌ ഡേകള്‍ കോണ്ടാടപ്പെട്ടിരുന്നത്‌. ഇതില്‍ ഓഫ്‌സ്റ്റേജ് കഥയെഴുതുക, അതേ കഥ വരി മുറിച്ച്‌ കവിതയാക്കിയെഴുതുക, മോഡലിന്റെ ഞെളുങ്ങിയ സ്കെച്ച്‌ വരക്കുക തുടങ്ങിയ തറ ഓഫ്‌സ്റ്റേജു പരിപാടികള്‍ക്കും, ഓണ്‍‌സ്റ്റേജ് അവാര്‍ഡുപടം കുളിക്കടവ്‌ സ്കിറ്റ്‌, ഗ്രൂപ്‌ ഫോട്ടോ ടാബ്ലോ, യൂണിഫോമിട്ട വിദ്യാര്‍ത്ഥി ഫാന്‍സി ഡ്രസ്സ്‌, പാട്ടില്ലാതെയും കളിക്കാവുന്ന സിനിമാറ്റിക്സ്‌ ഡാന്‍സ്‌ മുതലായ കുറച്ചുയരത്തിലും ദൂരത്തിലും നടത്തല്‍ റെക്കമന്റഡ്‌ ആയ ഐറ്റങ്ങള്‍ക്കും പതിപ്പിച്ചു നല്‍കിയ ദിവസങ്ങളായിരുന്നു.&lt;br /&gt;&lt;br /&gt;ബെഞ്ച്‌ കൂട്ടിയിട്ട്‌ പത്തു നൂറ്റമ്പതെണ്ണത്തിനെ ഒരു ഹാളില്‍ മത്തിയടുക്കി നടത്തുന്ന ഓഫായാലും കാണികളില്‍ നിന്ന് സേഫായ ഡിസ്റ്റന്‍സില്‍ സ്റ്റേജില്‍ നടത്തുന്ന ഓണായാലും യാതൊരു പക്ഷഭേദവും കാണിക്കാതെ, സ്വന്തം സ്കില്‍സെറ്റില്‍ എഡിറ്റിംഗ്‌ നടത്തി, സെലെക്റ്റ്‌ ആള്‍ അടിച്ച്‌ സര്‍വ്വതിനും പേരു കൊടുക്കുന്നതില്‍ ആനന്ദം കണ്ടെത്തിയിരുന്നു ചില കലാക്രമികള്‍. ഇക്കൂട്ടര്‍ കാരണം മലവെള്ളപ്പാച്ചിലില്‍ ഒഴുകിവരുന്ന തേങ്ങ കണക്കെ ഞങ്ങളുടെ ശാസ്ത്രീയ സംഗീതം, ഗ്രൂപ്‌ ഫോക്‌ ഡാന്‍സ്‌, നാടന്‍ പാട്ട്‌ വിത്‌ കരോക്കെ തുടങ്ങിയ ക്ലാസ്‌ പരിപാടികള്‍ ശ്രദ്ധിക്കപ്പെടാതെ പോയി. അല്ലായിരുന്നെങ്കില്‍ "ഐയച്ചാര്‍ഡി എന്ന പൈപ്പിലോോടെ ഉരുകിയൊലിച്ചു വന്ന് അനുഭവങ്ങളൂടെ തീച്ചൂളയില്‍ ആര്‍ട്‌സ്‌ ഡേകളുടെ അച്ചില്‍ ഊറിയുറച്ചതാണ്‌ എന്നിലെ കലാകാരന്‍" എന്നോ മറ്റോ ടീവിക്കാരോടു തട്ടിവിടുന്ന, ഇന്നു സിംഗപ്പൂരിലാണെങ്കില്‍ നാളെ ലണ്ടനില്‍, ബ്രേക്‍ഫാസ്റ്റ്‌ ന്യൂയോര്‍ക്കിലാണെങ്കില്‍ ലഞ്ച്‌ സിഡ്നിയില്‍ ടൈപ്പ്‌ ഒരു കലാകാരനാവുമായിരുന്നു ഞാനും.&lt;br /&gt;&lt;br /&gt;&lt;br /&gt;--------------------------&lt;br /&gt;&lt;br /&gt;അന്നത്തെ ഒരു ട്രെന്‍ഡ്‌ വെച്ച്‌ സാഫ്‌ ഗെയിംസില്‍ ഇന്ത്യ, ബീഫ്‌ ഫ്രൈയില്‍ ബീഫ്‌, ആര്‍ട്‌സ്‌ ഡേയില്‍ ഞങ്ങടെ ക്ലാസ്സ്‌, കുച്ചിപ്പുഡിയില്‍ പിഞ്ഞാണം എന്നിവ ഒഴിവാക്കാന്‍ പറ്റാത്ത ഘടകങ്ങളായിരുന്നു. മുമ്പത്തെക്കൊല്ലം ഞങ്ങളവതരിപ്പിച്ച സ്നേക്‍ഡാന്‍സ്‌ വന്‍ 'ഹിറ്റാ'യതിനു ശേഷം ക്ലാസ്സിലെ റേഞ്ച്‌ ഓഫ്‌ കലാകാരി-കലാകാരന്മാരെ അവഗണിക്കാന്‍ മറ്റുള്ളവര്‍ക്കു കഴിയുമായിരുന്നില്ലല്ലോ...&lt;br /&gt;&lt;br /&gt;അവസാനത്തെതായതുകൊണ്ടും ഇങ്ങനത്തെ ഒരു അവസരമിനി കിട്ടില്ല എന്ന തിരിച്ചറിവിലും 2004-ലെ ആര്‍ട്‌സ്‌ ഡേക്ക്‌ സ്ഥിരം നാടന്‍ കലാരൂപങ്ങളെക്കൂടാതെ വെറൈറ്റിയായിട്ടെന്തെങ്കിലും ഐറ്റം വേണമെന്ന് ക്ലാസ്സിലെ കലാസമിതിക്കാര്‍ യോഗം ചേര്‍ന്നു തീരുമാനിച്ചു.. വെറൈറ്റിപ്പരിപാടിക്കു വേണ്ടി മുക്കും മൂലയും തപ്പിമടുത്ത്‌ ഒടുവില്‍ വെറൈറ്റിയായി ഒഴിഞ്ഞ സ്റ്റേജു കാണിക്കാം എന്ന പൊതുതീരുമാനത്തിലെത്തി നില്‍ക്കുമ്പോഴായിരുന്നു സ്നേഹേഷളിയന്‍ വഴി തെറ്റി ക്ലാസില്‍ കയറിയതും 'ഇരുളില്‍ കലിംഗ' എന്ന നാടകത്തിന്റെ കഥ പറഞ്ഞതും. (പെണ്‍കുട്ടികളുടെ ലഞ്ചിന്റെ ഷെയറടിക്കാന്‍ എന്നും കൃത്യം 12.30-ന്‌ ക്ലാസ്സിക്കയറിയിരുന്ന അളിയന്‍ പതിവില്ലാതെ അന്ന് രാവിലെത്തന്നെ പ്രത്യക്ഷപെട്ടപ്പോ തൊണ്ടയില്‍ കിച്ച്‌കിച്ചുള്ള ബാലകന്മാര്‍ കുരവയിട്ടെന്നോ ആകാശത്തുനിന്നും പുഷ്പവൃഷ്ടിയുണ്ടായെന്നോ......... ആ ആരു ശ്രദ്ധിക്കണ്‌?)&lt;br /&gt;&lt;br /&gt;രോഗിയായ അച്‌ഛന്‍, പാരയായ മോന്‍, ഭാര്യയായ അമ്മ തുടങ്ങിയ പതിവു ഫോര്‍മുലകളില്‍ നിന്നും വ്യത്യസ്തമായിരുന്നു അളിയന്റെ കഥ. (ഇമ്മാതിരി ഒരു കഥ അളിയനെവിടുന്നു കിട്ടി എന്നത്‌ ഇന്നും ചുരുളഴിയാത്ത ഒരു രഹസ്യമായി അവശേഷിക്കുന്നു). 'ഇരുളില്‍കലിംഗ' പ്രശസ്തമായ കലിംഗസാമ്രാജ്യത്തിലെ കൊള്ളരുതായ്മകളുടെയും മുതലെടുപ്പിന്റെയും കഥയായിരുന്നു. കലിംഗ രാജ്യത്തെ അനേകം നാട്ടു രാജ്യങ്ങളിലൊന്നിലെ ഒരു കൊച്ചു ഗ്രാമത്തിലാണത്രെ ഈ കഥ നടക്കാന്‍ പോണത്‌.&lt;br /&gt;&lt;br /&gt;'ഖാല' എന്നു പേരുള്ള ക്രൂരനായ ആ സേനാനായകന്‍ ഗ്രാമത്തിലെ ജനങ്ങള്‍ക്കൊരു പേടിസ്വപ്നമായിരുന്നു. ഖാലയുടെ ദുഷ്‌പ്രവര്‍ത്തികള്‍ കാരണം നാട്ടുകാര്‍ പൊറുതിമുട്ടി. ഒടുവില്‍ നാട്ടില്‍ ചോരത്തിളപ്പുള്ള ചെറുപ്പക്കാര്‍ ഖാലയെ പിടിച്ചു കെട്ടിയിടുന്നു. പട്ടിണി കിടന്നവശനായ ഖാലയെ പണ്ടു താന്‍ ദ്രോഹം ചെയ്ത ഒരു പെണ്‍കുട്ടി ഭക്ഷണവും വെള്ളവും നല്‍കി അഴിച്ചു വിടുന്നു. അതോടെ മാനസാന്തരപ്പെട്ട ഖാല നല്ലവനായി മാറുന്നു. ചെയ്ത പാപങ്ങള്‍ ഏറ്റു പറഞ്ഞ്‌ സന്യാസം സ്വീകരിച്ച്‌ കാശിക്കോ മദിരാശിക്കോ പോകുന്നു അദ്ധ്യേം. ഇതാണു കഥ.&lt;br /&gt;&lt;br /&gt;കഥയൊക്കെക്കൊള്ളാം, പക്ഷെ ഖാലയായിട്ടാരു വേഷമിടും എന്നതായിരുന്നു അപ്പോള്‍ കലാസമിതിക്കാരുടെ പ്രശ്നം.&lt;br /&gt;&lt;br /&gt;അതിനും അളിയന്‍ പരിഹാരം കണ്ടെത്തി. ഇരുളില്‍ കലിംഗയുടെ സ്ക്രീന്‍പ്ലേ, ഡയരക്ഷന്‍ മുതല്‍ പി.ആര്‍.ഒ ലൈറ്റ്‌ ബോയ്‌ വരെയുള്ള റോളുകള്‍ ചെയ്യുന്ന തനിക്ക്‌ ഇതും കൂടി ചെയ്യുന്നതില്‍ യാതൊരു ബുദ്ധിമുട്ടുമില്ലെന്ന് നമ്പറിറക്കി.&lt;br /&gt;&lt;br /&gt;ഞങ്ങളെതിര്‍ത്തെങ്കിലും ഫലമുണ്ടായില്ല.&lt;br /&gt;&lt;br /&gt;അങ്ങനെ അളിയന്‍ ഖാലയായി. അളിയന്‍ ഖാല, ഖാലാളിയന്‍. ബാക്കിയുള്ള ഞാനടക്കമുള്ളവര്‍ ബീഡീം വലിച്ച്‌ ലുങ്കി മടക്കിക്കുത്തി ചൊറിഞ്ഞോണ്ട്‌ നടക്കുന്ന ചെല്ലപ്പന്‍, നാണപ്പന്‍, പൊന്നന്‍ തുടങ്ങിയ ഡൂക്കിലി ഗ്രാമവാസികളും. ഞങ്ങളില്‍ പ്രതിഷേധം നുരഞ്ഞുപൊന്തിയെങ്കിലും പുറമെക്കാണിച്ചില്ല.  പെപ്സി ബോട്ടിലായ നമഹ: "മേരാ നമ്പര്‍ ആയേഗാ"&lt;br /&gt;&lt;br /&gt;അളിയന്‍ സ്ക്രിപ്റ്റൊക്കെ തയ്യാറാക്കിക്കൊടുന്നപ്പോഴേക്കും ആര്‍ട്സ്‌ ഡേക്കിനി ഒരു ദിവസം ബാക്കി. ഞങ്ങളാണെങ്കില്‍ ബിസി ഷെഡ്യൂളില്‍ വിട്ടുവീഴ്ചകള്‍ വരുത്തി കാള്‍ഷീറ്റും കൊടുത്ത്‌ നാളെത്തുടങ്ങും, ഇന്നു തുടങ്ങും എന്നും പറഞ്ഞ്‌ റിഹേഴ്സലിനായി കാത്തിരിക്കുന്നു.&lt;br /&gt;&lt;br /&gt;കലാസമിതിക്കാര്‍ യോഗം ചേര്‍ന്ന് പെട്ടെന്നു തന്നെ തീരുമാനമായി. അഭിനേതാക്കള്‍ക്ക്‌ സ്ക്രിപ്റ്റിന്റെ ഫോട്ടോകോപ്പികള്‍ വിതരണം ചെയ്തു വീട്ടിലിരുന്നു പഠിക്കാന്‍ പറഞ്ഞു. പറ്റാവുന്നത്ര റിഹേഴ്സല്‍ ചെയ്തു, ബാക്കിയെല്ലാം വരുമ്പോലെ...&lt;br /&gt;&lt;br /&gt;---------------------------&lt;br /&gt;&lt;br /&gt;അന്നത്തെദിവസം ഞങ്ങളുടെ കലാപ്രകടനങ്ങള്‍ കാണാനാവാതെ സൂര്യന്‍ മേഘങ്ങള്‍ക്കിടയില്‍ മറഞ്ഞിരുന്നു. മലപ്പുറം കുന്നുമ്മലെ പാലസ്‌ ഓഡിറ്റോറിയത്തില്‍ രാവിലെ 8 മണി ടൈം പറഞ്ഞ്‌ പത്തുമണിക്ക്‌ പരിപാടി തുടങ്ങി (അന്നു നാരായണന്‍ ഫുള്‍ സ്യൂട്ടിലായിരുന്നു എന്നാണെന്റെ ഓര്‍മ്മ)&lt;br /&gt;&lt;br /&gt;ആദ്യത്തെ പരിപാടി തിരുവാതിരയാണെന്നു മനസ്സിലാക്കാന്‍ നടുവില്‍ വെച്ചിരുന്ന കുഞ്ഞ്യേ ഒരു വിളക്ക്‌ സഹായിച്ചു. പിന്നെ കര്‍ട്ടനുയര്‍ന്നപ്പോള്‍ പ്രിന്‍സീം ചില സാറുമാരും അളിയന്റേം ടീമിന്റെയുമൊപ്പം സ്റ്റേജില്‍. ഹ! ഇവരിതിങ്ങനെയൊരു സ്കിറ്റു ചെയ്യുന്ന കാര്യം നമ്മളോടു പറഞ്ഞില്ലല്ലോ! അളിയാ ദുഷ്ടാ... നീ നമ്മളെ തഴഞ്ഞു അല്ലേ?&lt;br /&gt;&lt;br /&gt;സ്വാഗതപ്രസംഗമൊക്കെ കഴിഞ്ഞ്‌ മറ്റു പരിപാടികള്‍ തുടങ്ങി. ഏറ്റവും ഒടുവിലായിരുന്നു ഇരുളില്‍ കലിംഗ ഷെഡ്യൂള്‍ ചെയ്തിരുന്നത്‌.&lt;br /&gt;&lt;br /&gt;"ഡിയര്‍ ഫ്രന്റ്സ്‌, ഹിയര്‍ കംസ്‌ ദ വൈബ്രന്റ്‌ എക്സ്റ്റസി ഓഫ്‌ ലൂമിന്റന്റ്‌ കോണ്‍സ്റ്റിപേഷന്‍. ഞങ്ങള്‍ നിങ്ങള്‍ക്കായി അവതരിപ്പിക്കുന്നു ഇരുളില്‍ കലിംഗ. കലിംഗ സാമ്രാജ്യത്തിന്റെ ഇരുളടഞ്ഞ ഇടനാഴികളിലൂടെ...."&lt;br /&gt;&lt;br /&gt;ഒരു ഗമണ്ടന്‍(ആരും മണ്ടിപ്പോവുന്ന) ഇന്റ്രൊഡക്ഷന്‍ കഴിഞ്ഞ്‌ കര്‍ട്ടന്‍ പൊന്തിയപ്പോ സ്റ്റേജില്‍ ലുങ്കിയും ബനിയനുമിട്ട ഗ്രാമീണരായി ഞങ്ങള്‍ കാണാനിരിക്കുന്നവരുടെയെല്ലാം തന്തക്കു വിളിച്ചു കൊണ്ട്‌ നിരന്ന് നിന്ന് ഞാറു നടുകയും വിത്തുവിതക്കുകയുമൊക്കെ ചെയ്യുന്നു.&lt;br /&gt;&lt;br /&gt;അടുത്ത സീന്‍ ചന്തയിലായിരുന്നു. ആളുകള്‍ മിണ്ടിയും പറഞ്ഞും തമ്മില്‍തെറിവിളിച്ചും മാര്‍ക്കറ്റിലൂടെ അങ്ങോട്ടുമിങ്ങോട്ടും തേരാപാരാ നടക്കുന്നു. ഇങ്ങനെ കണ്ട്രി ലൈഫ്‌ ചിത്രീകരിക്കുന്ന മൂന്നാലു സീനുകള്‍. ഞങ്ങളും ഹാപ്പി, കാണികളും ഹാപ്പി.&lt;br /&gt;&lt;br /&gt;പെട്ടെന്ന് ഖാല ദുഷ്ടന്മാരുടെ ട്രേഡ്മാര്‍ക്‌ ചിരിയായ 'യക്‍ഹ്ഹ്ഹ്ഹ്ഹ്‌' എന്നു ചിരിച്ചു കൊണ്ട്‌ സ്റ്റേജില്‍ പ്രത്യക്ഷപ്പെടുന്നു. ആളുകള്‍ ഭയപ്പാടോടെ അങ്ങോട്ടുമിങ്ങോട്ടും ഓടുന്നു(സ്റ്റേജിനു ബാക്കിലൂടെ ഓടാന്‍ സ്ഥലമില്ലാഞ്ഞിട്ടാണേയ്‌) ഖാല കച്ചവടക്കാരില്‍ നിന്നും പണം അപഹരിക്കുന്നു. ഒരു പെണ്‍കുട്ടിയെ പിടിച്ചു കൊണ്ടു പോകുന്നു. അതോടെ ആ സീനും ശുഭം.&lt;br /&gt;&lt;br /&gt;ഒരു നീണ്ട ഇടവേളക്കു ശേഷം കര്‍ട്ടന്‍ പൊന്തിയപ്പോള്‍ സ്റ്റേജിന്റെ ഒരു മൂലയില്‍ രാജീവന്‍ മറ്റേകോണില്‍ ഷിഹാബ്‌.&lt;br /&gt;&lt;br /&gt;ഇളം റോസ്‌കളര്‍ പെയിന്റടിച്ച മീശയുമായി നില്‍ക്കുന്ന രാജീവനെക്കണ്ടാല്‍ ഹനുമാന്‍ താഴേച്ചുണ്ട്‌ കടിച്ചുപിടിച്ച്‌ നില്‍ക്കുകയാണെന്നേ തോന്നുമായിരുന്നുള്ളു. രാജീവന്‍ മന്ദം മന്ദം രണ്ടു സ്റ്റെപ്‌ മുന്നോട്ടു വെച്ചിട്ടു പറഞ്ഞു.&lt;br /&gt;&lt;br /&gt;"അച്‌ഛഹാ, ഇന്നഹയാള്‍ എന്നെഹയാണ്‌ ഖണ്‍ഡു വെച്ചിരിക്കുന്നത്‌"&lt;br /&gt;ഹൌ! എന്തൊരച്ചടക്കം, ലാളിത്യം!&lt;br /&gt;&lt;br /&gt;"ആ നായീന്റെ മോന്‍ ഇന്നി ന്നെ പിടിക്കാന്‍ വരോത്രേ... നിക്കതൊന്നു കാണണം" എന്നോ മറ്റോ യഥാര്‍ത്ഥ സ്വഭാവമനുസരിച്ച്‌ പറയേണ്ട രാജീവന്‍.... അളിയന്റെ ഡയരക്ഷന്‍ കൊള്ളാം.&lt;br /&gt;&lt;br /&gt;"മോളേ ദൈവം എന്നൊരാള്‍ മുകളിലുണ്ട്‌. എന്റെ മോളെ കാത്തോളണേ ഭഗവാനേ"&lt;br /&gt;ചിന്താഭാരം കൊണ്ടാണെന്നു തോന്നുന്നു, ഷിഹാബ്‌ വളഞ്ഞാണു നിന്നിരുന്നത്‌.&lt;br /&gt;&lt;br /&gt;"ഞാനെന്തൊരു ഗതികെട്ടവള്‍! ദൈവത്തിനു പോലും എന്നെ രക്ഷിക്കാനാവില്ലല്ലോ ഈശ്വരാ"&lt;br /&gt;&lt;br /&gt;"അങ്ങനെ പറയരുതു മോളേ... ദൈവത്തില്‍ വിശ്വസിക്കുക, സ്വയം അര്‍പ്പിക്കുക. അവന്‍ നമ്മളെ കാത്തോളും"&lt;br /&gt;&lt;br /&gt;പൊടുന്നനെ ബാക്ഗ്രൌണ്ടില്‍ 'യക്‍ഹ്ഹ്ഹ്ഹ്ഹ്ഹ്‌' എന്നൊരു പൊട്ടിച്ചിരി.&lt;br /&gt;&lt;br /&gt;സുരേഷ്ഗോപിയേക്കാള്‍ വലിയൊരു ഗോപിവരച്ച്‌,&lt;br /&gt;ചുവന്ന അരമുണ്ടു ചുറ്റി,&lt;br /&gt;പുലിനഖമാലയിട്ട്‌,&lt;br /&gt;കയ്യില്‍ ഒരു വാളും പിടിച്ച്‌ കിന്റല്‍ചുവടുകളുമായി വരുന്നൂ ഖാല ല ല ല ല.....&lt;br /&gt;&lt;br /&gt;വന്നയുടനെ സംഭാഷണത്തിനൊന്നും നിക്കാതെ ഖാല പെണ്‍കുട്ടിയെ കടന്നു പിടിക്കുന്നു "ഹും, വാ ഇവിടെ"&lt;br /&gt;&lt;br /&gt;"അച്‌ഛഹാാാാ"&lt;br /&gt;&lt;br /&gt;"ദയനീയമായി മോളേ"&lt;br /&gt;&lt;br /&gt;ഖാല പോലും തല്‍ക്കാലം പരിപാടി ഒന്നു നിര്‍ത്തിവെച്ച്‌ അന്തംവിട്ടു.  പിന്നീടറിഞ്ഞു, ഷിഹാബിനു കിട്ടിയ സ്ക്രിപ്റ്റിന്റെ കോപ്പിയില്‍ ബ്രാകറ്റ്‌ തെളിഞ്ഞില്ലത്രേ..&lt;br /&gt;&lt;br /&gt;"കാലാ, അരുതേ.. എന്റെ മോളെ കൊണ്ടുപോവല്ലേ"&lt;br /&gt;&lt;br /&gt;ഈ രംഗം വേലിക്കപ്പുറത്ത്‌ മൂത്രമൊഴിച്ചോണ്ടു നിന്ന പൊന്നന്‍ ഒളിച്ചു നിന്നു കാണുന്നു. അവന്‍ ഓടിപ്പോയി കൂട്ടുകാരോട്‌ കാര്യം പറയുന്നു.&lt;br /&gt;&lt;br /&gt;"ചെങ്ങായിമാരേ, ചെങ്ങായിമാരേ.. ആ പിള്ളേച്ചന്റെ മോളെ ഖാല പിടിച്ചോണ്ടു പോവുന്നു"&lt;br /&gt;&lt;br /&gt;"എന്ത്‌?" എല്ലാവരും ഒരുമിച്ചു ഞെട്ടി.&lt;br /&gt;&lt;br /&gt;ആ ഞെട്ടല്‍ പിള്ളേച്ചന്റെ മോള്‍ നാട്ടുകാരില്‍ ഉണ്ടാക്കിയ സ്വാധീനത്തെ പ്രതിഫലിപ്പിക്കുമായിരുന്നു.&lt;br /&gt;&lt;br /&gt;"ഇല്ല, ഇതിനനുവദിച്ചു കൂടാ.. എന്തു വില കൊടുത്തും നാമിതു തടയുക തന്നെ വേണം"&lt;br /&gt;&lt;br /&gt;"ആ നീചന്റെ ക്രൂരകൃത്യങ്ങള്‍ വല്ലാതെ അധികരിച്ചിരിക്കുന്നു കൂട്ടരേ. ഇതിരൊറുതി വരുത്താന്‍ സമയമായ്‌"&lt;br /&gt;&lt;br /&gt;"എല്ലാവരും വരിന്‍"&lt;br /&gt;&lt;br /&gt;&lt;br /&gt;പിള്ളേച്ചന്റെ മോളേം കൊണ്ട്‌ മൂന്നാറിലെ മൂവന്തിപ്പാട്ടും പാടി പോവുകയായിരുന്ന ഖാലയെ നാട്ടുകാര്‍ തടയുന്നു.&lt;br /&gt;&lt;br /&gt;"കാലാ.. ഇനിയും നിന്റെ ക്രൂരതകള്‍ സഹിക്കാന്‍ ഞങ്ങള്‍ക്കാവില്ല. നിന്റെ അന്ത്യമടുത്തിരിക്കുന്നു"&lt;br /&gt;&lt;br /&gt;"ഹും കീടങ്ങളേ.. രാജ്യം ഭരിക്കുന്ന ചക്രവര്‍ത്തിയുടെ വലംകൈയ്യായ എന്നോട്‌ ഇതു പറയാന്‍ എങ്ങനെ ധൈര്യം വന്നു. വഴിമാറിന്‍"&lt;br /&gt;&lt;br /&gt;"വിടരുതവനെ"&lt;br /&gt;&lt;br /&gt;നാട്ടുകാര്‍ ഖാലക്കു ചുറ്റും വട്ടം കൂടി നിന്നു.&lt;br /&gt;&lt;br /&gt;"പിടിച്ചു കെട്ടൂ ആ നികൃഷ്ടനെ" ആരോ വിളിച്ചു പറഞ്ഞു&lt;br /&gt;&lt;br /&gt;'ഇതു കേട്ടാ മതി' ഞങ്ങള്‍ യുവജനങ്ങള്‍ ഓടിച്ചെന്ന് ബലാല്‍ക്കാരമായി ഖാലയെ വരിഞ്ഞൊരു കെട്ടങ്ങു കെട്ടി. നീ ഞങ്ങളെ ചെല്ലപ്പനും വേലപ്പനുമൊക്കെ ആക്കുമല്ലേടാ ----- ഏ?&lt;br /&gt;&lt;br /&gt;"ഇല്ലാ... ഇല്ലാ" അളിയന്‍ ഗര്‍ജ്ജിക്കുന്നു&lt;br /&gt;&lt;br /&gt;"അഴിച്ചുവിടൂ... എന്നെ അഴിച്ചു വിടൂ"&lt;br /&gt;&lt;br /&gt;ഒന്നു പോടാര്‍ക്കാ.. മണ്ണെണ്ണയൊഴിച്ചു കത്തിക്കണോ അതോ കല്ലുകെട്ടി കടലീത്താഴ്ത്തണോ എന്നു ഞങ്ങളൊന്നാലോചിക്കട്ടെ.&lt;br /&gt;&lt;br /&gt;"അഴിച്ചു വിടീന്‍. അഴിച്ചു വിടാനാണു പറഞ്ഞത്‌" അളിയനാണെങ്കി പിടുത്തം വിട്ട അക്രമാസകതനും.&lt;br /&gt;&lt;br /&gt;"അളിയന്‍ കലക്കുന്നുണ്ട്‌" ഞാന്‍ ആരും കാണാതെ സജിയുടെ ചെവിയില്‍ പറഞ്ഞു. പക്ഷേ ഞങ്ങളറിഞ്ഞില്ലല്ലോ അളിയന്‍ ഖാലയായി ജീവിക്കുകയായിരുന്നു എന്ന്..&lt;br /&gt;&lt;br /&gt;ഒരു നിമിഷം.&lt;br /&gt;&lt;br /&gt;"ലീവ്‌ മീ പ്ലീീീീീീസ്‌........."&lt;br /&gt;&lt;br /&gt;എന്തേനു? ഞങ്ങള്‍ ഞെട്ടിത്തരിച്ചു നിന്നു.&lt;br /&gt;&lt;br /&gt;അളിയന്റെ ആ ഡയലോഗ്‌ കലിംഗരാജ്യത്തെയാകെ പ്രകമ്പനം കൊള്ളിച്ചു.&lt;br /&gt;&lt;br /&gt;ക്രിസ്തു ജനിക്കുനതിന്‌ 200 കൊല്ലം മുമ്പ്‌,&lt;br /&gt;ഇംഗ്ഗ്ലീഷുകാര്‍ക്കു പോലും നേരചൊവ്വേ ഇംഗ്ലീഷു പറയാനറിയാത്ത കാലത്ത്‌,&lt;br /&gt;ഒരു പക്ഷേ ഇംഗ്ലീഷ്‌ എന്ന ഭാഷ തന്നെ കണ്ടു പിടിച്ചിട്ടില്ലാതിരുന്ന സമയത്ത്‌,&lt;br /&gt;ബലാല്‍സംഗവും പിടിച്ചു പറിയും ശീലമാക്കിയ,&lt;br /&gt;ചക്രവര്‍ത്തിയുടെ സേനാനായകന്മാരില്‍ ഒരാളായ,&lt;br /&gt;നിഷ്ഠൂരഹൃദയനും നാട്ടുകാരുടെ പേടിസ്വപ്നവുമായ,&lt;br /&gt;'വിടിന്‍' 'പറയിന്‍' എന്നൊക്കെപ്പറയേണ്ട ഖാല, ഇന്ത്യയിലെ ഒരു കുഗ്രാമത്തിലിരുന്ന് ഇംഗ്ലീഷില്‍ ആര്‍ത്തുവിളിക്കുന്നു.&lt;br /&gt;&lt;br /&gt;മലയാളത്തീപ്പറഞ്ഞാ മനസ്സിലാവില്ലേടാ അവന്മാരേ എന്നു വിചാരിച്ച്‌ അളിയന്‍ കണ്ട്രോളു പോയിപ്പറഞ്ഞതാകാം. എന്നാലും....&lt;br /&gt;&lt;br /&gt;ഞങ്ങള്‍ നോക്കിനില്‍ക്കേ അളിയന്‍ കയറുമായി മല്ലടിക്കുന്നു, കെട്ടിമറിഞ്ഞ്‌ നിലത്തുവീഴുന്നു. ആ വീഴ്ച്ചയില്‍ മുന്നിലിരുന്ന പലരും അളിയന്റെ അഭിനയത്തികവ്‌ ശരിക്കുംകണ്ടെന്ന് അവരുടെ വിസ്മയം കലര്‍ന്ന മുഖഭാവങ്ങളില്‍ നിന്നു മനസ്സിലായി.&lt;br /&gt;&lt;br /&gt;ശടേന്ന് വീണ കര്‍ട്ടനു പിറകില്‍ പരസ്പരം ഒന്നും മിണ്ടാനാവാതെ, നിലത്തു കിടന്നുരുളുന്ന അളിയന്റെ അഭിനയത്തികവ്‌ മുന്നിലിരുന്നു കാണാനുള്ള അസുലഭാവസരം ഈ നാടകത്തില്‍ അഭിനയിച്ചു എന്ന ഒറ്റക്കാരണത്താല്‍ മിസ്സ്‌ ചെയ്തല്ലോ എന്ന സങ്കടത്തില്‍ സജിയുടെ ബനിയനില്‍ മൂക്കുപിഴിയുകയായിരുന്നു ഞാന്‍. &lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;വാല്‍: ഡിഗ്രിക്ക് അവസാനത്തെ ബസ്സു പോയിട്ടും സ്റ്റോപ്പീത്തന്നെ നിന്ന അളിയന്‍ ഇപ്പൊ ഒമാനില്‍ മുത്തും പവിഴവുമൊക്കെ പെറുക്കുന്ന ഒന്നാന്തരം ഒരു മുങ്ങല്‍ എക്സ്‌പേര്‍ട്ടാണ്‌ (സീരിയസ്സായിട്ടും).&lt;/p&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/4483291155262961564-7050117495339428303?l=tintumon123.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://tintumon123.blogspot.com/feeds/7050117495339428303/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=4483291155262961564&amp;postID=7050117495339428303' title='16 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/4483291155262961564/posts/default/7050117495339428303'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/4483291155262961564/posts/default/7050117495339428303'/><link rel='alternate' type='text/html' href='http://tintumon123.blogspot.com/2007/06/blog-post_18.html' title='ഇരുളില്‍ കലിംഗ-വണ്‍മാന്‍ഷോ'/><author><name>ടിന്റുമോന്‍</name><uri>http://www.blogger.com/profile/07161236282568529800</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>16</thr:total></entry><entry><id>tag:blogger.com,1999:blog-4483291155262961564.post-4340649161585809388</id><published>2007-06-07T22:11:00.000+03:00</published><updated>2007-06-08T16:55:54.159+03:00</updated><category scheme='http://www.blogger.com/atom/ns#' term='അയ്യോചാടി'/><title type='text'>ജൂനിയര്‍ സീനിയര്‍</title><content type='html'>&lt;p&gt;&lt;/p&gt;2001-ലെ കേരള തമിഴ്‌നാട്‌ എന്‍ട്രന്‍സ്‌ കറക്കിക്കുത്ത്‌ പരീക്ഷകളില്‍ തലനാരിഴ വ്യത്യാസത്തിലായിരുന്നു എനിക്ക്‌ ഒന്നാം റാങ്ക്‌ നഷ്ടമായത്‌. വിവിധ വിദ്യാഭ്യാസ വകുപ്പുകളുടെ പഴഞ്ചന്‍ നയങ്ങള്‍ക്കു മുന്‍പില്‍ എന്റെ റാങ്ക്‌ സ്വപ്നങ്ങള്‍ തകര്‍ന്നടിയുകയായിരുന്നു. വിദ്യാഭ്യാസ ലോബിയുടെ ചരടുവലികള്‍ക്കും ഗൂഢാലോചനകള്‍ക്കും മറ്റൊരിര കൂടി... ഈ ഞാന്‍.&lt;br /&gt;&lt;br /&gt;മേയിലെ ഒരു ഉച്ച കഴിഞ്ഞുള്ള സായാഹ്നം. ചെര്‍പ്പുളശ്ശേരി ഒറ്റപ്പാലം റോഡിലുള്ള സൈബര്‍വേ ഇന്റര്‍നെറ്റ്‌ കഫേയിലെ വാതിലടക്കാത്ത അവസാനത്തെ ക്യാബിനില്‍ മഞ്ഞക്കളര്‍ മോണിറ്ററില്‍ പിക്സലെണ്ണി ഞങ്ങള്‍ നാലു പ്ലസ്‌ടു വിദ്യാര്‍ത്ഥികള്‍.&lt;br /&gt;&lt;br /&gt;ചുറ്റുവട്ടത്തെ ആബാലവൃദ്ധം മണിക്കൂറിന്‌  നാല്‍പ്പതു രൂപ വെച്ചു കൊടുത്ത്‌ സൈബര്‍വേയുടെ ക്യാബിനുകളില്‍ വാതിലടച്ച്‌ എരിവലിച്ചിരുന്ന് കാണുന്നത്‌ കഫേ ഓണര്‍ ഷെയര്‍ ചെയ്തു വെച്ചിരിക്കുന്ന 'വിസ്മയത്തുമ്പത്ത്‌ ' എന്ന ഫോള്‍ഡറിലെ വിസ്മയക്കാഴ്ചകളായിരുന്നെങ്കില്‍ വാതിലടക്കാതെ രണ്ടുസ്റ്റൂളുകളില്‍ മിടിക്കുന്ന നാലു ഹൃദയങ്ങളുമായി ഞങ്ങള്‍   മാസത്തിലൊരിക്കല്‍ പൊടി തട്ടാന്‍ മാത്രം ഇളക്കുന്ന കീബോര്‍ഡില്‍ 'ടപ്പേ ടപ്പേ' ന്ന് ടൈപ്പ്‌ ചെയ്തോണ്ടിരുന്നത്‌ 2001 പ്ലസ്‌ടു പരീക്ഷയുടെ രജിസ്ട്രേഷന്‍ നമ്പറുകളായിരുന്നു. പ്ലസ്സാണോ മൈനസാണോന്ന് ഇന്നറിയാം.&lt;br /&gt;&lt;br /&gt;തുടരെത്തുടരെ 'പോയീടാ' 'സേ ശരണം' 'നാലെണ്ണം പോയി' എന്നിങ്ങനെ സോഴ്സില്ലാത്ത മൂന്നശരീരികള്‍ മറ്റുള്ള ക്യാബിനുകളില്‍ മുഴങ്ങിക്കേട്ടു. നാലാമത്തെ അശരീരി വിടേണ്ട ഞാന്‍ മോണിറ്ററില്‍ നോക്കിയതും ഞെട്ടിപ്പോയി. പാസ്സോ? ഞാനോ? മോണിറ്ററില്‍ നുള്ളി നോക്കി, സ്വപ്നല്ല.&lt;br /&gt;&lt;br /&gt;പിസ്സ്‌ ന്നല്ലാന്ന് ഒറപ്പു വരുത്തി. PASS പാസ്സന്നെ, അതും 586 മാര്‍ക്കോടെ. 600-ന്‌ വെറും 14 മാര്‍ക്ക്‌ കമ്മി!&lt;br /&gt;&lt;br /&gt;പരീക്ഷക്കു മുമ്പ്‌ റിസള്‍ട്ടറിയാന്‍ സംവിധാനമുണ്ടായിരുന്നെങ്കില്‍, ടോട്ടല്‍ 900-ല്‍ അല്ലായിരുന്നെങ്കില്‍, റാങ്കുകള്‍ താഴേന്ന് മേലോട്ടെണ്ണിയിരുന്നെങ്കില്‍ ഞാന്‍ എന്‍ട്രന്‍സ്‌ എഴുതുമായിരുന്നു, റാങ്കടിക്കുമായിരുന്നു, പത്രത്തില്‍ പടം വരുമായിരുന്നു. &lt;br /&gt;&lt;br /&gt;എന്നു മാറും ഈ പഴഞ്ചന്‍ ചട്ടങ്ങള്‍? റാങ്കടിച്ചവമ്മാരേ.. നിങ്ങടെ ഭാഗ്യം.&lt;br /&gt;&lt;br /&gt;---------------------&lt;br /&gt;&lt;br /&gt;&lt;br /&gt;ആയിടയ്ക്ക്‌ ഒറ്റപ്പാലം എന്‍.എസ്.എസ് കോളേജിലെ തലനരച്ച നായന്മാരിലാരോ കണ്ണട വെക്കാതെ എന്റെ അപ്ലികേഷന്‍ പരിശോധിക്കുകയും മാര്‍ക്കുകള്‍ കോളം മാറിക്കണ്ട്‌ ഇന്റര്‍വ്യൂവിനു വിളിക്കുകയും ചെയ്തു. കയ്യുംകാലും പിടിച്ച്‌ ബി.എസ്‌.സി ഫിസിക്സിന്‌ സീറ്റും വാങ്ങി തിരിച്ചുപോരുമ്പോ മനസ്സില്‍ എന്തൊക്കെ സ്വപ്നങ്ങളായിരുന്നു, നിറങ്ങളായിരുന്നു...&lt;br /&gt;&lt;br /&gt;വിധിയുടെ കല്ലേറ്‌ കൊണ്ടുടയാനായ്‌ വെച്ച ചില്ലിന്റെ ജാലകങ്ങളത്രേ സ്വപ്നങ്ങള്‍ (സിനിമ ഏതാണെന്ന് മറന്നു പോയി).&lt;br /&gt;&lt;br /&gt;ഡെസ്റ്റിനി മലപ്പുറത്തുനിന്നും പോസ്റ്റുവഴി ഒരു &lt;a href="http://www.ihrdkerala.org/"&gt;ഐ.എഛ്‌.ആര്‍.ഡി&lt;/a&gt; ഇന്റര്‍വ്യൂകാര്‍ഡിന്റെ രൂപത്തില്‍ അവതരിച്ചതും, ഹര്‍ത്താലുള്ള ദിവസം കേശുവണ്ടിയില്‍ തൂങ്ങിപ്പിടിച്ച്‌ മലപ്പുറത്തിനു പോയതും, പ്രിന്‍സിപ്പാള്‍ നമ്പീശന്‍ സാര്‍ എന്റെ മാര്‍ക്ക്‌‍ലിസ്റ്റിന്റെ പ്രിന്റിംഗ്‌ ക്വാളിറ്റിയില്‍ ആകൃഷ്ടനായി ബി.എസ്‌.സി കമ്പ്യൂട്ടര്‍ സയന്‍സിന്‌ 24-ല്‍ ഒരു സീറ്റ്‌ എനിക്കു തന്നതും, വരുന്ന വഴി ബസ്സിലിരുന്ന് ബോറടിച്ചപ്പോ പ്രോസ്പക്റ്റസ്‌ വെറുതെയെടുത്ത്‌ മറിച്ചുനോക്കി വൈറ്റ്‌-ഗ്രേ യൂണിഫോമിടുക, ബ്ലാക്ക്ഷൂ ധരിക്കുക, ടക്‍ഇന്‍ ചെയ്യുക, പെണ്ണുങ്ങളോടു മിണ്ടാതിരിക്കുക, പറ്റുമെങ്കില്‍ ടൈ കെട്ടുക തുടങ്ങിയ ഒരു നീണ്ടലിസ്റ്റ്‌ വായിച്ച്‌ ബോധം പോയി പെരിന്തല്‍മണ്ണ വരെ സൈഡ്‌സീറ്റില്‍ ചന്ദാമാമയില്‍ ജഗതി ഇരിക്കുന്ന പോലെ ഇരുന്നതും.. എല്ലം 'പ്ലഷ്‌കോ' ന്ന് സംഭവിച്ചു.&lt;br /&gt;&lt;br /&gt;അന്നൊക്കെ പത്രങ്ങളില്‍ 'റാഗ്‌ ചെയ്യപ്പെട്ട വിദ്യാര്‍ത്ഥി മനം നൊന്ത്‌ ആത്മഹത്യ ചെയ്തു' 'സഹപാഠികളുടെ ആക്രമണത്തില്‍ പരിക്കേറ്റ്‌ വിദ്യാര്‍ത്ഥി/നി ആശുപത്രിയില്‍' എന്നിങ്ങനെ റാഗിംഗ്‌ വാര്‍ത്തകള്‍ തലങ്ങും വിലങ്ങും വന്നിരുന്നതു കൊണ്ട്‌ റാഗിംഗിനോട്‌ ചെറീയ ഒരു ഭയക്കുറവില്ലായ്മ അനുഭവപ്പെട്ടിരുന്നു.&lt;br /&gt;&lt;br /&gt;പ്രീഡിഗ്രിക്ക്‌ പഠിക്കുന്ന കസിന്‍ പറഞ്ഞുകേട്ട കഥകള്‍ തടവുപുള്ളിക്ക്‌ കൊലക്കയറെന്നപോലെ ദിവസങ്ങള്‍ കഴിയുംതോറും മനസ്സില്‍ ഭീതി നിറച്ചുകൊണ്ടിരുന്നു. തീപ്പെട്ടിക്കൊള്ളികൊണ്ട്‌ കോളേജ്‌ഗ്രൌണ്ട്‌ അളപ്പിക്കുക, ക്ലാസ്സിലെ പെണ്‍കുട്ടികളോട്‌ മുട്ടിന്മേല്‍ നിന്ന് ഐ ലൌ യു പറയുക, എല്ലാരും കേള്‍ക്കെ ഉറക്കെ 'മുത്തുച്ചിപ്പി'(അന്നു മുത്തുച്ചിപ്പിയായിരുന്നു. ഇപ്പഴല്ലേ മുത്ത്‌ ഹിറ്റായത്‌) വായിപ്പിക്കുക തുടങ്ങിയ പല ഐറ്റംസും അവന്‍ ചെയ്തിട്ടും ചെയ്യിപ്പിച്ചിട്ടുമുണ്ടത്രേ... &lt;br /&gt;&lt;br /&gt;എന്താവോന്നാവോ?&lt;br /&gt;&lt;br /&gt;&lt;br /&gt;---------------------&lt;br /&gt;&lt;br /&gt;ആദ്യത്തെ ദിവസം. &lt;br /&gt;&lt;br /&gt;പാത്തും പതുങ്ങിയും മറ്റുള്ളവരുടെ മറ പിടിച്ചും വലിയ കേടുപാടുകളൊന്നുമില്ലാതെ ബോഡി ഞാന്‍ ക്ലാസ്സിലെത്തിച്ചു. ക്ലാസ്സിലെത്തിയപ്പോ ഒരു പത്തമ്പതു പിള്ളേഴ്സ്‌ 'ഞങ്ങക്കിപ്പൊക്കിട്ടും സര്‍ട്ടിഫിക്കറ്റ്‌' എന്ന ഭാവത്തില്‍ ശ്വാസം പിടിച്ചിരിക്കുന്നു. പിറകില്‍ ഒഴിഞ്ഞുകിടന്ന ഒരു സീറ്റില്‍ ഞാനും പോയിരുന്നു.&lt;br /&gt;&lt;br /&gt;പ്രിന്‍സിപ്പാളിന്റെ വെല്‍കം സ്പീച്ച്‌, ഹാവൂ എന്തൊരു ബോറായിരുന്നു .&lt;br /&gt;&lt;br /&gt;ഉച്ചക്കു ലഞ്ചിനു വിട്ടപ്പോ (ഇവിടേം ഉച്ചക്കാണല്ലേ ലഞ്ച്ബ്രേക്ക്‌?) നാലഞ്ചു സീനിയറന്മാര്‍ ക്ലാസ്സീകേറിവന്നു. ക്ലാസ്സില്‌ ഞാനടക്കം മൂന്നാലു ബോയ്സ്‌ മാത്രം. ടൈയൊക്കെക്കെട്ടി ഇന്‍ ചെയ്ത്‌ ബ്ലാക്‌ ഷൂവിട്ട ഒരു ഇലക്ട്രോണിക്സ്‌ പയ്യനെ അവര്‍ മുന്നിലോട്ടു വിളിച്ചു. &lt;br /&gt;&lt;br /&gt;എന്താ അവന്റെ വേഷവിധാനം? മലപ്പൊറത്തെ കോളേജിലാ പഠിക്കണേന്ന് ഒരു വിചാരോംല്ല. പ്രോസ്പക്ടസ്‌ എഴുതിയത്‌ ഇവനെ നോക്കിയിട്ടാണെന്നു തോന്നി.&lt;br /&gt;&lt;br /&gt;"എന്താ നിന്റെ പേര്‌?"&lt;br /&gt;&lt;br /&gt;"നാരായണ്‍"&lt;br /&gt;&lt;br /&gt;"ഫ, ----- ഏ, നാരായണന്‍ ന്ന് മുഴുവമ്പറയെടാ"&lt;br /&gt;&lt;br /&gt;നാരായണന്‍ ഒന്നമാന്തിച്ചു. അങ്ങനെയൊരു വാക്ക്‌ ആ മാന്യദേഹം ജീവിതത്തിലാദ്യായിട്ടു കേള്‍ക്കാണെന്നു തോന്നി.&lt;br /&gt;&lt;br /&gt;"അച്‌ഛന്റെ പേരു പറയടാ"&lt;br /&gt;&lt;br /&gt;"ഗോവിന്ദ്‌"&lt;br /&gt;&lt;br /&gt;"എടാ ഗോവിന്ദങ്കുട്ടീടെ മോന്‍ നാരായണാ.. നിന്നെ ഞങ്ങള്‍ ----- എന്നു വിളിക്കും"&lt;br /&gt;&lt;br /&gt;നാരായണന്‍ 'അതെന്താ ചേട്ടാ' ന്ന് ഇപ്പൊ ചോദിക്കുമെന്നു തോന്നി.&lt;br /&gt;&lt;br /&gt;"എന്തറാ ---- ഏ, കേക്കാത്ത പോലെ"&lt;br /&gt;&lt;br /&gt;"വിടളിയാ. ഇവനൊക്കെ നമ്മളാദ്യം അങ്ങോട്ടു പറഞ്ഞുകൊടുക്കണം"&lt;br /&gt;&lt;br /&gt;"എന്നാ നീ വാടാ" എന്നെയാണ്‌.&lt;br /&gt;&lt;br /&gt;സൈക്കിളില്‍ ഡബിളു വെച്ചാ പോസ്റ്റിലോ ചാലിലോ ലാന്‍ഡ്ചെയ്യിക്കുന്ന ഞാന്‍ അന്ന് സ്പ്‌ളണ്ടര്‍ മുതല്‍ ഹായാബൂസ വരെയുള്ള വിവിധ റേഞ്ചിലുള്ള വണ്ടികള്‍ ഓടിച്ചു പഠിക്കുകയും മലപ്പുറം മുതല്‍ പെരിന്തല്‍മണ്ണ വരെ എത്ര പെട്രോള്‍പമ്പുകള്‍, എത്ര ഇറക്കങ്ങള്‍, എത്ര കയറ്റങ്ങള്‍, വളവുകള്‍, തിരിവുകള്‍ എന്നിങ്ങനെ മലപ്പുറത്തിന്റെ ട്രാവല്‍ ഗൈഡുണ്ടാക്കാനുള്ളത്ര വിവരങ്ങള്‍ മനസ്സിലാക്കുകയും ചെയ്തു.&lt;br /&gt;&lt;br /&gt;നാരായണന്റെ കാര്യമായിരുന്നു കഷ്ടം. ബാക്കിലിരുന്ന കക്ഷി വളവു തിരിയുമ്പോള്‍ സൈഡിലോട്ടു ചായുക, ഇറക്കത്തില്‍ മുമ്പോട്ടായുക, കയറ്റത്തില്‍ കാരിയറില്‍ പിടിക്കുക, വഴിയില്‍ പോവുന്നവരോട്‌ ഹായ്‌ പറയുക എന്നിവ ഫലപ്രദമായി ഡെമണ്‍സ്ട്രേറ്റു ചെയ്തു കാണിക്കുന്നതില്‍ പരാജയപ്പെട്ട്‌ പുതിയ പുതിയ വാക്കുകള്‍ പഠിച്ചു കൊണ്ടിരുന്നു.&lt;br /&gt;&lt;br /&gt;"ആ നിര്‍ത്തിക്കോ"&lt;br /&gt;&lt;br /&gt;ഞാന്‍ ഇന്‍ഡിക്കേറ്ററിട്ട്‌ സൈഡാക്കി ഗിയര്‍ തട്ടി ഓഫ്‌ ചെയ്ത്‌ വണ്ടി സ്റ്റാന്റിലിട്ടു.&lt;br /&gt;&lt;br /&gt;"പ്രിന്‍സീടെ പേരു പറയെടാ?"&lt;br /&gt;&lt;br /&gt;നാരായണനറിയില്ലെന്നു തോന്നുന്നു. പൂവര്‍ ബോയ്‌. ഇതൊക്കെ അറിഞ്ഞിരിക്കണ്ടേ?&lt;br /&gt;&lt;br /&gt;"നമ്പീശന്‍" എനിക്കറിയാലോ..&lt;br /&gt;&lt;br /&gt;"ഐയച്ചാര്‍ഡിമോനേ.. .മടിയിരുത്തിയാണോടാ ----- ഏ നീ പേരിട്ടത്‌? സാറെന്നു വിളിയെടാ.."&lt;br /&gt;&lt;br /&gt;ശ്ശൊ, മേണ്ടാര്‍ന്നു. "നമ്പീശന്‍ സാര്‍"&lt;br /&gt;&lt;br /&gt;"സാറോ? ----- ന്നു വിളിയെടാ"&lt;br /&gt;&lt;br /&gt;അതു വേണോ? ആ പോ .."നമ്പീശന്‍ ----"&lt;br /&gt;&lt;br /&gt;"ഇനി സാര്‍കൂട്ടിപ്പറ"&lt;br /&gt;&lt;br /&gt;എല്ലാം ഞാന്‍ സഹിച്ചു, ക്ഷമിച്ചു. ഇവന്മാരുടെ ഓരോ മുറകള്‍ ഏതൊക്കെ മര്‍മ്മങ്ങളെ കേന്ദ്രീകരിച്ചാണെന്നു പറയാമ്പറ്റില്ലേ..&lt;br /&gt;&lt;br /&gt;അന്നു ഹാഫ്‌ഡേയാണെന്ന് ശ്വാസംപിടിത്തക്കാരിലാരെങ്കിലും ഒന്നു പറഞ്ഞിരുന്നെങ്കില്‍... തെണ്ടികള്‍&lt;br /&gt;&lt;br /&gt;കോളേജു മുതല്‍ ബസ്‌സ്റ്റോപ്പു വരെയുള്ള അരകിലോമീറ്റര്‍ ഓടിയും കിതച്ചും കവര്‍ ചെയ്യുന്നതിനിടയില്‍ നാരായണന്‍ എന്നോടു ചോദിച്ചു.&lt;br /&gt;&lt;br /&gt;"ആക്ച്വല്ലി ടാപ്പിയോക്കാന്ന് പറഞ്ഞാ മല്‍യാളത്തീ അബ്യൂസാണോ?"&lt;br /&gt;&lt;br /&gt;പോകേണ്ടത്‌ മലപ്പുറത്തിനായിട്ടും ആദ്യം വന്ന മഞ്ചേരി ബസ്സില്‍ കയറി മഞ്ചേരി വഴി പെരിന്തല്‍മണ്ണക്കു പോകുമ്പോ പല പ്രാവശ്യം കണ്ടക്ടറെന്നെ നോക്കി. "വെറുതെയിരുന്നു ചിരിക്കാന്‍ ഇവനെന്താ വട്ടോ"ന്ന് മനസ്സിലോര്‍ത്തു കാണും.&lt;br /&gt;&lt;br /&gt;----------------------&lt;br /&gt;&lt;br /&gt;&lt;strong&gt;കഥയിലില്ലാത്തത്‌ :&lt;/strong&gt;&lt;br /&gt;&lt;br /&gt;വിധേയത്വത്തിന്റെ ഒരു ഗ്രേസ്കെയില്‍ വര്‍ഷം കടന്നു പോയി. കാലം എന്നെ ഒന്നിനു മാത്രം പോന്ന (രണ്ടിനും) ഒരു മുട്ടന്‍ സീനിയറാക്കി.&lt;br /&gt;&lt;br /&gt;ബോയ്സിനെക്കൊണ്ട്‌ ചിത്രം വരപ്പിച്ച്‌ ഭാഗങ്ങള്‍ അടയാളപ്പെടുത്തുക, "തന്റെ കയ്യില്‍ ഉണ്ടോ" ന്ന് കുറിപ്പെഴുതി പെണ്ണുങ്ങള്‍ക്ക്‌ കൊടുപ്പിക്കുക എന്നിവയായിരുന്നു ഞങ്ങളുടെ ഗ്യാംഗിന്റെ ഫേവറൈറ്റ്‌സെങ്കില്‍ ഗേള്‍സിനെക്കൊണ്ട്‌ ലൌസോംഗുകള്‍ പാടിക്കലായിരുന്നു എന്റെ വിനോദം, പിരിവു കഴിഞ്ഞാല്‍. &lt;br /&gt;&lt;br /&gt;ഒരിക്കല്‍ പാട്ടുപാടി ബോറടിച്ച ഒരുത്തി "എന്തിനാ എന്നെ ഇങ്ങനെയിട്ടു പീഡിപ്പിക്കണേ?" ന്നു ചോദിക്കുകയും ആ വഴി പോയ പ്യൂണ്‍ പാപ്പി അതങ്ങനെ സെന്റന്‍സ്‌ ക്വോട്ട്‌ ചെയ്ത്‌ പ്രിന്‍സിയോട്‌ റിപ്പോര്‍ട്ടു ചെയ്യുകയും ചെയ്തു. "സാറേ, സാറുദ്ധ്യേശിച്ച പീഡിപ്പിക്കലല്ല സാറേ ആ കുട്ടി ഉദ്ധ്യേശിച്ചത്‌. ആ കുട്ടി ഉദ്ദ്യേശിച്ച പീഡിപ്പിക്കലല്ല സാറേ ഞങ്ങളുദ്ധ്യേശിച്ചത്‌" എന്നൊക്കെ പറഞ്ഞുനോക്കിയെങ്കിലും ഗാര്‍ഡിയനെക്കൊണ്ടുവന്നിട്ടു ക്ലാസ്സില്‍കയറിയാമതീന്നായി പ്രിന്‍സി. &lt;br /&gt;&lt;br /&gt;ഈവ്വക കാര്യങ്ങള്‍ വീട്ടിപ്പറഞ്ഞാ സംഭവിക്കുന്നതെന്താണെന്ന് നല്ല നിശ്ചയമുള്ളതുകൊണ്ട്‌ ഞാനൊരു "ലോക്കല്‍ ഗാര്‍ഡിയനെ" അറേഞ്ചു ചെയ്യുകയും, ഇമ്മാതിരി പ്രോക്സിപ്പരിപാടികളൊക്കെ ജാംബവാന്റെ കാലം തൊട്ടേ ഉള്ളതുകൊണ്ട്‌ നമ്പീശനങ്കിള്‍ പെട്ടെന്നു കണ്ടുപിടിക്കുകയും ചെയ്തു . &lt;br /&gt;&lt;br /&gt;അഞ്ചു ദിവസത്തെ സസ്പെന്‍ഷന്‍ വാങ്ങി പുറത്തേക്കു നടക്കുമ്പോ നാരായണങ്കുട്ടി അടുത്തു വന്ന് "വാട്ട്‌ ഹാപ്പെന്‍ഡ്‌ ഡൂഡ്‌?" ന്നു ചോദിച്ചതു ഓര്‍മ്മയുണ്ട്‌. അന്നു കൂട്ടുപ്രതിയായ പ്രഷീജ്‌ പറഞ്ഞ തെറി ഒരു റെയര്‍ ഐറ്റത്തീപ്പെട്ടതായിരുന്നിട്ടും നാരായണന്റെ മുഖത്ത്‌ അത്ഭുതമോ ജിജ്ഞാസയോ കാണുവതായില്ല.&lt;br /&gt;&lt;br /&gt;----------------------&lt;br /&gt; പി.എസ്‌: ഡേഷുകള്‍ അവനവന്റെ ഇഷ്ടാനുസരണം ഫില്ല് ചെയ്യാവുന്നതാണ്‌ (എന്നോടു ചോദിക്കരുത്‌, ഞാമ്പറയില്ല)&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/4483291155262961564-4340649161585809388?l=tintumon123.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://tintumon123.blogspot.com/feeds/4340649161585809388/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=4483291155262961564&amp;postID=4340649161585809388' title='16 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/4483291155262961564/posts/default/4340649161585809388'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/4483291155262961564/posts/default/4340649161585809388'/><link rel='alternate' type='text/html' href='http://tintumon123.blogspot.com/2007/06/blog-post.html' title='ജൂനിയര്‍ സീനിയര്‍'/><author><name>ടിന്റുമോന്‍</name><uri>http://www.blogger.com/profile/07161236282568529800</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>16</thr:total></entry><entry><id>tag:blogger.com,1999:blog-4483291155262961564.post-386796360371263521</id><published>2007-05-31T09:18:00.000+03:00</published><updated>2007-06-06T20:41:26.858+03:00</updated><category scheme='http://www.blogger.com/atom/ns#' term='അക്ഷയ'/><title type='text'>അക്ഷയ ഹോംമെയ്‌ഡ്‌ പടക്കങ്ങള്‍ - II</title><content type='html'>&lt;blockquote&gt;&lt;/blockquote&gt;&lt;br /&gt;&lt;a href="http://tintumon123.blogspot.com/2007/05/blog-post_6137.html"&gt;ഭാഗം ഒന്ന് ഇവിടെ വായിക്കുക&lt;/a&gt;&lt;br /&gt;&lt;br /&gt;അതൊരു കറുത്ത തിങ്കളാഴ്ചയായിരുന്നു.&lt;br /&gt;&lt;br /&gt;അക്ഷയ സെന്ററിനു മുകളില്‍ മേഘങ്ങള്‍ കരിനിഴല്‍ വീഴ്ത്തി. പട്ടികള്‍ നീട്ടത്തില്‍ ഓരിയിട്ടു. കാക്കകള്‍ 'ക്രാ ക്രാ' കരഞ്ഞു കൊണ്ട്‌ തലങ്ങും വിലങ്ങും പറന്നു നടന്നു. ബാലേട്ടന്റെ ചായക്കടയില്‍ ചായയുണ്ടാക്കാന്‍ വെച്ച പാലു തീര്‍ന്നു പോയി.&lt;br /&gt;&lt;br /&gt;പഞ്ചാര തൊടീക്കാത്ത കട്ടന്‍ചായ കുടിച്ച്‌ വായില്‍ ചവര്‍പ്പുമായി മുകളിലേക്കുള്ള പടികള്‍ കയറുമ്പോള്‍ മനസ്സില്‍ നിന്നാരോ വിളിച്ചു പറഞ്ഞു "നോക്കി നടക്കെടാ, വീഴും"&lt;br /&gt;&lt;br /&gt;വാതില്‍ക്കലെത്തിയപ്പോള്‍ ഞാങ്കണ്ട കാഴ്ച്ച!&lt;br /&gt;&lt;br /&gt;കുമാരി ശ്രീലതയുടെ ചുമലിനു മുകളിലൂടെ സൂപ്പര്‍മാന്‍ പറക്കണ പോസില്‍ ഏന്തിവലിഞ്ഞു നിന്ന് എന്തോ പറഞ്ഞുകൊടുക്കുകയാണെന്ന വ്യാജേന... ഛെ! കുമാരിയുടെ കൈ മൌസില്‍ മുറുകെപ്പിടിച്ചിരിക്കുന്നു. അതിനും മുകളില്‍ ആമ്പല്‍പ്പൂവിനുമുകളില്‍ മരത്തവളയെന്ന കണക്കെ വിന കൈവെച്ചിരിക്കുന്നു.&lt;br /&gt;&lt;br /&gt;"ഡബിള്‍ ക്ലിക്‌ ചെയ്യൂ കുട്ടീ"&lt;br /&gt;&lt;br /&gt;എന്റെ സര്‍വ്വ റിലേകളും ഒരുമിച്ചു വിട്ടു. പുരികങ്ങള്‍ കൂട്ടിമുട്ടി തീപ്പൊരി ചിതറി.&lt;br /&gt;&lt;br /&gt;ആ മോണിറ്ററെടുത്ത്‌ അവന്റെ മണ്ടക്കിട്ട്‌ "ബാക്കില്‍ നിന്നാ നീയെങ്ങനെ ടൈപ്‌ ചെയ്യും?" എന്നു ചോദിക്കാം. കോളറിനു തൂക്കി പുറത്തെ വരാന്തയിലേക്കിട്ട്‌ ആരും കേക്കാതെ ശ്രീനിവാസന്‍ സ്റ്റെയിലില്‍ 'കാമത്തവളേ' ന്നു വിളിക്കാം. വാതില്‍ വലിച്ചൊരടയടച്ച്‌ അവനെ പിടിച്ചു മാറ്റി "ഡബിള്‍ ക്ലിക്കല്ല, റൈറ്റ്‌ ക്ലിക്ക്‌" എന്നു കുമാരിയെ തിരുത്താം.&lt;br /&gt;&lt;br /&gt;ഒരായിരം ഓപ്ഷന്‍സ്‌ മനസ്സില്‍ മിന്നിമറഞ്ഞു.&lt;br /&gt;&lt;br /&gt;വേണ്ട, തല്‍കാല്‍ സംയമന്‍ പാലിക്‍നാ ചാഹിയേ.. ഒരാവേശത്തിന്‌ എന്തെങ്കിലും ചെയ്ത്‌ പിന്നെ അണ്‍ഡു ചെയ്യാന്‍ പറ്റില്ലല്ലോ..&lt;br /&gt;&lt;br /&gt;ആരോ ഷേപ്പിലായ മൂക്കും വക്രിച്ച ചുണ്ടുകളുമായി സെക്കന്റില്‍ മൂന്ന് എന്ന കണക്കില്‍ ശ്വാസം വലിച്ചു വിട്ട്‌ ഞാന്‍ കസേരയില്‍ പോയിരുന്നു.&lt;br /&gt;&lt;br /&gt;ഇരിപ്പുറക്കുന്നില്ല. കസേരയില്‍ പായലു പിടിച്ച പോലെ... ഏതു മൂലയിരുന്നാലും അങ്ങട്‌ ഫിക്സാവണില്യ.&lt;br /&gt;&lt;br /&gt;ഇപ്പുറത്ത്‌ ഷക്കീലപ്പടം കളിക്കുമ്പോള്‍ അപ്പുറത്തിരുന്ന് ചെസ്സുകളിക്കുന്നവന്റെ അന്തരാളങ്ങളില്‍ നടക്കുന്ന വികാരവിക്ഷോഭങ്ങളുടെ പരിച്‌ഛേദത്തിന്റെ ഉത്ചികാവസ്ഥ ഞാന്‍ അനുഭവിച്ചറിഞ്ഞു. ഈ ആനന്ദക്കുട്ടനെയൊക്കെ സമ്മതിക്കണം.&lt;br /&gt;&lt;br /&gt;വീണ്ടും മോഹനേട്ടന്റെ ഡ്രെസ്സിംഗ്‌ റൂം കം ബെഡ്‌റൂം കം കിച്ചന്‍. സംവാദങ്ങള്‍, പരസ്പരാരോപണങ്ങള്‍, ഉന്ത്‌, തള്ള്‌, ആകെ കലുഷിതമായ അന്തരീക്ഷം.&lt;br /&gt;&lt;br /&gt;ഒടുവില്‍ അവന്‍ ചോദിച്ചു&lt;br /&gt;&lt;br /&gt;"ഞാന്‍ മനപ്പൂര്‍വം ചെയ്തതാണെങ്കിത്തന്നെ നിനക്കെന്താ?"&lt;br /&gt;&lt;br /&gt;'സരിഗമപധനിസ'യില്‍ സ്ക്രീനില്‍ നോക്കി ഉത്തരം വായിക്കാന്‍ കൊടുക്കുന്ന പോലെ പത്തു സെക്കന്റ്‌ സമയം അവനെനിക്കനുവദിച്ചു. റൂമില്‍ നിശബ്ദത തളം കെട്ടിക്കിടന്നു. ചീഞ്ഞ നാറ്റം. ഒരു തൂമ്പ കിട്ടിയിരുന്നെങ്കില്‍..................&lt;br /&gt;&lt;br /&gt;"എനിക്കൊന്നൂല്ല, പക്ഷേ നീ മോശമായിപ്പെരുമാറീന്ന് ആ കുട്ടി പരാതിപ്പെട്ടാ.."&lt;br /&gt;&lt;br /&gt;"പെട്ടാ?"&lt;br /&gt;&lt;br /&gt;"അങ്ങനെ പറഞ്ഞാലൊന്നൂല്ല. നിന്നെ വാരിക്കൂട്ടി കൊണ്ടോവുമ്പോ ഞാന്‍ എന്റെ വീടിന്റെ മുന്നിലെറങ്ങും.അത്രേള്ളു"&lt;br /&gt;&lt;br /&gt;"എന്നാ അവളങ്ങനെ പറയില്ല"&lt;br /&gt;&lt;br /&gt;"അതു നിനക്കെങ്ങനെയറിയാം?"&lt;br /&gt;&lt;br /&gt;ഗൊച്ചു ഗള്ളാ(ള്ളീ)... അവന്റെ കറുത്ത മുഖക്കുരുവുള്ള മുഖത്ത്‌ നാണത്തിന്റെ റെഡ്‌ സ്പോട്സ്‌ കണ്ടെത്താന്‍ ഞാന്‍ ടൈമെടുത്തു.&lt;br /&gt;&lt;br /&gt;അപ്പൊ എന്റെ മൂലക്കുരുഡോസ്‌? കര്‍ത്താവേ ഇക്കാലത്ത്‌ മൂലക്കുരുവൊക്കെ ഒരു പ്ലസ്സാണാ?&lt;br /&gt;&lt;br /&gt;ഏതായാലും ആ സംഭവത്തോടെ ഞാനും വിനയും ഒരു മ്യൂച്വല്‍ അണ്ടര്‍സ്റ്റാന്റിങ്ങിലെത്തി. യൂണിവേഴ്സല്‍ ജെട്ടി ഉടമ്പടിപ്രകാരം അവന്‍ കണ്ണു വെച്ചിരിക്കുന്നതോ താല്‍പര്യപ്പെട്ടിട്ടുള്ളതോ ആയ ഒരു സംഗതിയിലും ഞാന്‍ ഹെഡ്‌ ചെയ്യാന്‍ പാടുള്ളതല്ല, വൈസ്‌ വേഴ്സും. ഞങ്ങള്‍ മോഹനേട്ടന്റെ ജെട്ടി നോക്കി സത്യം വെച്ചു. ഉറച്ച സത്യം, കളറു പോവാത്ത സത്യം.&lt;br /&gt;&lt;br /&gt;------------------------&lt;br /&gt;&lt;br /&gt;അക്ഷയയില്‍ പയറ്റു തുടങ്ങിയിട്ടു മാസം രണ്ടു കഴിഞ്ഞു. അടുത്തയാഴ്ച്ച ക്ലാസ്സു തുറക്കുന്നു. അക്ഷയപ്പൊറുതി ഇനിയൊരാഴ്ച്ച കൂടി...&lt;br /&gt;&lt;br /&gt;ജോലിക്കാരൊക്കെ ശമ്പളം വാങ്ങും എന്നു പറഞ്ഞു കേട്ടിട്ടുണ്ട്‌. ശമ്പളത്തിനു മീശയുണ്ടോ ആവോ? മോഹനേട്ടനോടു ചോദിക്കാന്‍ വയ്യ! മാസം ഒരു പത്തമ്പതു പ്രാവശ്യം ചോദിക്കാന്ന് വെച്ചാ... മൂപ്പരെ ഇനി ശമ്പളം ചോദിച്ച്‌ ബുദ്ധിമുട്ടിക്കണ്ട. പാവം കയ്യീക്കാശില്ലാഞ്ഞിട്ടല്ലേ.&lt;br /&gt;&lt;br /&gt;അങ്ങനെ മോഹനേട്ടനെ ബുദ്ധിമുട്ടിക്കാതെതന്നെ ഞാന്‍ സാലറി കൈപറ്റി! അക്കൌണ്ട്‌ ബുക്കില്‍ 'ടിന്റുമോന്‍ സാലറി ക്രെഡിറ്റഡ്‌ 3000 ബാക്കി 1000' എന്നെഴുതി വച്ചു.അടുത്ത തവണ മോഹനേട്ടന്‍ വന്നപ്പോ അക്കൌണ്ട്ബുക്ക്‌ പരിശോധിക്കയും എന്നെ ദയനീയമായി നോക്കുകയും ചെയ്തു. എന്നോടു കളിച്ചാ ഇങ്ങനെയിരിക്കും, കരണ്ടുബില്ലടക്കാന്‍ വച്ച കാശാണെന്നൊന്നും നോക്കൂല.&lt;br /&gt;&lt;br /&gt;ശബ്ദകോലഹലങ്ങളില്ലാതെ (സ്പീക്കറുകളെവിടെ?) ഒരാഴ്ച കൂടി കടന്നു പോയി. എന്റെ വിടപറയല്‍ ദിവസം വന്നെത്തി.&lt;br /&gt;&lt;br /&gt;നട്ടുച്ചബാച്ചിലെ രണ്ടുപിള്ളേര്‍ "യാത്രയായ്‌ സൂര്യമങ്കുരം" എന്ന പാട്ടുപാടി. ഈവനിംഗ്‌ ബാച്ചുകാര്‍ NFS multiplayer കളിക്കാന്‍ ഞങ്ങക്കിനിയാരുണ്ട്‌ എന്നു ചോദിച്ചപ്പോ പിടിച്ചു നില്‍ക്കാനായില്ല.&lt;br /&gt;&lt;br /&gt;വൈകുന്നേരം ആറുമണിക്ക്‌ സെന്ററടച്ചു പുറത്തിറങ്ങിയപ്പോള്‍ എതിരെ ശ്രീലത വരുന്നു. ഞാന്‍ പോവ്വാണ്‌, ഇനി വരില്ല എന്നു പറഞ്ഞു. അവള്‍ മന്ദഹസിച്ചു. ആ അരണ്ടവെളിച്ചത്തിലും ശ്രീലതയുടെ കണ്ണുകള്‍ നിറഞ്ഞിരിക്കുന്നത്‌ ഞാന്‍ കണ്ടു. കുട്ടീ നീ... അപ്പൊ ലവന്‍?&lt;br /&gt;&lt;br /&gt;അന്നത്തെ സന്ധ്യ രണ്ടു സൂര്യന്മാുടെ അസ്തമയനത്തിനു സാക്ഷ്യം വഹിച്ചു. ഒന്ന് അന്നത്തെ ചരിത്രത്തിലും മറ്റൊന്ന് അക്ഷയയുടെ ചരിത്രത്തിലും (സൂര്യമങ്കുരം).&lt;br /&gt;&lt;br /&gt;-------------------------&lt;br /&gt;&lt;br /&gt;ഫസ്റ്റില്ല്ലാത്ത റമ്മികളി പോലെ (ആസ്സില്ലാത്ത എന്നു വിന) ഞാനില്ലാതെ അക്ഷയ മുന്നോട്ടു പോയിക്കൊണ്ടിരുന്നു. അക്കൌണ്ട്‌ ബുക്ക്‌ ട്രാജഡിക്കുശേഷം മോഹനേട്ടന്‍ കണക്കുകളിലെല്ലാം അസാമാന്യതാല്‍പര്യം കാണിച്ചുവന്നു. വിനയാകട്ടെ, മൂക്കില്ലാരാജ്യത്തെ ഹാഫ്‌മൂക്കന്‍ രാജാവായി നാവിന്റെ ബലം കൊണ്ടു മാത്രം പിടിച്ചുനിന്നു.&lt;br /&gt;&lt;br /&gt;ഈയിടേയായി കരണ്ടു ബില്ല് വല്ലാതെകൂടുന്നു. മോഹനേട്ടന്‍ വിനയോട്‌ പരാതിപ്പെട്ടു. വിശദമായ ഒരു ഗവേഷണത്തിനു ശേഷം വിന അതിന്റെ റൂട്ട്‌കോസ്‌ കണ്ടു പിടിച്ചു. 512MB മെമ്മറി കാര്‍ഡുകള്‍! റാമിന്റെ കപ്പാസിറ്റി കൂടുന്നതിനനുസരിച്ച്‌ കരണ്ടു കൂടുതല്‍ വലിക്കുമത്രേ...&lt;br /&gt;&lt;br /&gt;അതിനുള്ള പരിഹാരവും അവന്‍ തന്നെ കണ്ടു പിടിച്ചു. ഏറ്റവും മിനിമം മെമ്മറി ഉപയോഗിക്കുക.&lt;br /&gt;&lt;br /&gt;ചെര്‍പുളശ്ശേരിയില്‍ കമ്പ്യൂട്ടര്‍കട നടത്തുന്ന അവന്റെ മാമന്റെ മോന്റെ നേതൃത്വത്തില്‍ കരണ്ടുവലിയന്മാരായ 512MB മെമ്മറികാര്‍ഡുകള്‍ക്കു പകരം പുതിയ കരണ്ടധികം വലിക്കാത്ത, വിലകൂടിയ 64MB റാമുകള്‍ നട്ടുപിടിപ്പിച്ചു. പഴയ 512കള്‍ ആക്രിക്കാര്‍ക്കു കൊടുക്കണോ അതോ എം.എസ്‌ ഓഫീസിനു ചേരുന്നവര്‍ക്കു ഫ്രീയായിട്ടു കൊടുക്കണോ എന്നു കണ്‍ഫ്യൂഷനിലായ മോഹനേട്ടന്‌ കിലോ 50 എന്ന ബെസ്റ്റ്‌ റേറ്റ്‌ മാമന്റെ മോന്റെ കയ്യീന്നു വാങ്ങിച്ചുകൊടുത്തു വിന. അതിനു ശേഷം കരണ്ടുവലി കുറഞ്ഞില്ലെങ്കിലും കമ്പ്യൂട്ടറിനു വലി ഗണ്യമായി കുറഞ്ഞെന്നാണ്‌ കേട്ടറിവ്‌.&lt;br /&gt;&lt;br /&gt;വെബ്‌കാമിലും ഹെഡ്‌ഫോണിലും അവനൊരു കണ്ണുണ്ടായിരുന്നെങ്കിലും അതിനനുവദിക്കുകയോ അവസരം നല്‍കുകയോ ചെയ്യാതെ, ആദ്യമേ രണ്ടും ഞാനെന്റെ വീട്ടിക്കൊണ്ടുപോയിവെച്ചിരുന്നല്ലോ.&lt;br /&gt;&lt;br /&gt;വിനയുടെ അച്‌ഛന്‍ പാടം വിറ്റ കാശുകൊണ്ട്‌ പഴനിയില്‍ ഏതോ ഒരു അണ്ണാച്ചിക്കോളേജില്‍ സീറ്റ്‌ തരപ്പെടുത്തിയതോടെ വിനയും അക്ഷയയുടെ പടികളിറങ്ങി.&lt;br /&gt;&lt;br /&gt;പിന്നെയും ടിന്റുമോന്മാരും വിനയന്മാരും വന്നു. ഹിസ്റ്ററി ആവര്‍ത്തിച്ചു. ശമ്പളം കിട്ടത്ത തൊന്തരവില്‍ വല്ലോം ചൂണ്ടാന്‍ കമ്പ്യൂട്ടര്‍ പൊളിച്ചു നോക്കിയ അവന്മാര്‍ ഫാന്‍ മാത്രമായിട്ടെന്തിനാന്ന് കരുതി ഇട്ടിട്ടു പോയെന്ന്‌ ശിങ്കിടിസാക്ഷ്യം.&lt;br /&gt;&lt;br /&gt;--------------------&lt;br /&gt;&lt;br /&gt;&lt;br /&gt;വര്‍ഷങ്ങള്‍ രണ്ടു കഴിഞ്ഞു. ഞാന്‍ ഡിഗ്രി പാസ്സായി (!!!) ബാംഗ്ലൂരിലേക്ക്‌ കെട്ടു കെട്ടി. വിനയാകട്ടെ പഴനിയില്‍ പുതിയ തരികിടകളുമായി അങ്ങനെ ജീവിച്ചു പോരുന്നു.&lt;br /&gt;&lt;br /&gt;ബാംഗ്ലൂരില്‍ നിന്ന് മൂന്നു ദിവസത്തെ ലീവിനു വന്നപ്പോള്‍ വിനയമുണ്ടായിരുന്നു നാട്ടില്‍. യാദൃശ്ചികമായി വിനയേയും കൂട്ടി മോനൂസിന്റെ റൂട്ടില്‍ പോകാനിടയായി.&lt;br /&gt;&lt;br /&gt;വഴിയെ ഏതോ ഒരു പയ്യനെക്കണ്ട്‌ വിന പറഞ്ഞു "ദോണ്ട്‌, നമ്മട ശിഷ്യന്‍ പോണ്‌"&lt;br /&gt;&lt;br /&gt;ഞാന്‍ ബൈക്ക്‌ നിര്‍ത്തി.&lt;br /&gt;&lt;br /&gt;"ടാ ശിഷ്യാ.."&lt;br /&gt;&lt;br /&gt;പയ്യന്‍ ഒന്നു തിരിഞ്ഞു നോക്കി. അവന്റെ മുഖത്ത്‌ 'ഇവനോ?' എന്ന ഭാവം.&lt;br /&gt;&lt;br /&gt;"പോടാ പുല്ലേ" ഒട്ടും പ്രതീക്ഷിക്കാത്തൊരു മറുപടി. പയ്യന്‍ തിരിഞ്ഞു നടന്നു.&lt;br /&gt;&lt;br /&gt;അഞ്ചിലോ ആറിലോ പഠിക്കുന്ന ഒരു പീക്കിരിപ്പയ്യന്‍ 'പുല്ലേ' ന്ന് വിളിച്ചാല്‍ ആരു സഹിക്കും?&lt;br /&gt;&lt;br /&gt;തുടര്‍ന്ന് വിന അവനെ തിരിച്ചു വിളിക്കുകയും അവന്‍ ഉദ്ധ്യേശിച്ചത്‌ ആഫ്രിക്കന്‍ വനാന്തരങ്ങളിലെ പാറയിടുക്കുകള്‍ക്കിടയില്‍ മഴക്കാലത്തു മാത്രം കാണപ്പെടുന്ന ടൈപ്പാണോ അതോ അവന്റെ വീടിന്റെ പിറകില്‍ പാത്രം കഴുകുന്നേടത്ത്‌ മുളച്ച തരം പുല്ലാണോ എന്നു വിശദമായി അന്വേഷിക്കുകയും തിരികെ പ്രാസമൊപ്പിച്ചൊരു സങ്കരയിനം തെറി വരവുവെക്കുകയും ചെയ്തു. അവന്‍ റെഫര്‍ ചെയ്യുന്ന ഡിക്ഷണറിയേതാന്നൊന്നും സംശയനിവാരണം നടത്താന്‍ നിക്കാതെ പെട്ടെന്നന്നെ അവടന്ന് സ്ഥലം കാലിയാക്കി.&lt;br /&gt;&lt;br /&gt;"എന്നാലും അവനെന്തിനാ എന്നെ അങ്ങനെ വിളിച്ചത്‌?" വിനാത്മഗതം.&lt;br /&gt;&lt;br /&gt;"നിന്റെ കയ്യിലിരുപ്പോണ്ടന്നെ"&lt;br /&gt;&lt;br /&gt;"പോടാ"&lt;br /&gt;&lt;br /&gt;ഹാര്‍ഡ്‌ലി 50-60 മീറ്റര്‍സ്‌, അത്രേ പോയൊള്ളു.&lt;br /&gt;&lt;br /&gt;അവനെന്തോ പിറുപിറുക്കുന്നതു കേട്ട്‌ ഞാന്‍ തിരിഞ്ഞു നോക്കി.&lt;br /&gt;&lt;br /&gt;"ഒന്നൂടെ നോക്കിയിരുന്നെങ്കി ആ പ്രിന്ററും കൂടി ഇങ്ങട്‌ പോന്നേനെ"&lt;br /&gt;&lt;br /&gt;ഇമ്മാതിരി ഒരു അണ്‍ഹേര്‍ഡ്‌ തെറി വിളിക്കാന്‍ ശിഷ്യനെ പ്രേരിപ്പിച്ച ചേതോവികാരമെന്തായിരിക്കും എന്നോര്‍ത്തുകൊണ്ട്‌ ഞാന്‍ ഗിയര്‍ മുന്നോട്ടിട്ടു.&lt;br /&gt;&lt;br /&gt;************************************************&lt;br /&gt;&lt;br /&gt;ഡിസ്‌ക്ലൈമര്‍: കഥയും പേരുകളും മാത്രം സാങ്കല്‍പ്പികം.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/4483291155262961564-386796360371263521?l=tintumon123.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://tintumon123.blogspot.com/feeds/386796360371263521/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=4483291155262961564&amp;postID=386796360371263521' title='16 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/4483291155262961564/posts/default/386796360371263521'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/4483291155262961564/posts/default/386796360371263521'/><link rel='alternate' type='text/html' href='http://tintumon123.blogspot.com/2007/05/blog-post_31.html' title='അക്ഷയ ഹോംമെയ്‌ഡ്‌ പടക്കങ്ങള്‍ - II'/><author><name>ടിന്റുമോന്‍</name><uri>http://www.blogger.com/profile/07161236282568529800</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>16</thr:total></entry><entry><id>tag:blogger.com,1999:blog-4483291155262961564.post-6531566419219480957</id><published>2007-05-24T20:29:00.000+03:00</published><updated>2007-06-03T20:29:38.179+03:00</updated><category scheme='http://www.blogger.com/atom/ns#' term='അക്ഷയ'/><title type='text'>അക്ഷയപ്പടക്കങ്ങള്‍</title><content type='html'>&lt;blockquote&gt;&lt;/blockquote&gt;കുന്നപ്പള്ളിയിലേയും മഞ്ചേരിയിലേയും അക്ഷയ കേന്ദ്രങ്ങള്‍ കുത്തുപാളയെടുക്കുമെന്നായപ്പോ എന്റര്‍പ്രെനര്‍ മോഹനേട്ടന്‍ ടോസിട്ടെടുത്തതായിരുന്നു വാഴേങ്കടയിലെ 'ബാലേട്ടന്‍സ്‌ ടീസ്റ്റാളിനു' മുകളില്‍ പ്രവര്‍ത്തിക്കുന്ന അക്ഷയ പഠന കേന്ദ്രം.&lt;br /&gt;&lt;br /&gt;പേരിനൊരു പോസ്റ്റോഫീസും അതിനോടനുബന്ധിച്ചുള്ള വായനശാലയും മാത്രം പ്രോമിനന്റായ വാഴേങ്കടയില്‍ 'അക്ഷയ പഠന കേന്ദ്രം (e)' എന്ന ബോര്‍ഡും വെച്ചു മോഹനേട്ടന്റെ സംരംഭം വിസ്മയമായി നിലകൊണ്ടു. ബാലേട്ടന്റെ ചായക്കടയില്‍ വൈകുന്നേരത്തെ ബ്ലാക്ക്‌ ടീ കുടിക്കാനെത്തുന്ന കാരണവന്മാര്‍ ഇടക്കിടക്ക്‌ മുകളിലേക്കൊന്നു കേറി 'മാങ്ങാപിടുത്തവും' 'മീന്‍ വേട്ടയും' കഷ്ടപെട്ടഭ്യസിക്കുന്ന പഠിതാക്കളെ നോക്കി'കുട്ടികള്‍ പൂര പടിത്തം പടിക്കണണ്ട്‌' എന്നു പരസ്പരം പറഞ്ഞ്‌ വാഴേങ്കട മലപ്പുറത്തിന്റെ ഐ.ടി കാപിറ്റല്‍ ആകുന്നതും സ്വപ്നം കണ്ടു രോമാഞ്ചകഞ്ചുകിതരായി.&lt;br /&gt;&lt;br /&gt;പഠിതാക്കളാവട്ടെ 'ഇന്നു നീ 12 മാങ്ങ പിടിച്ചാ രണ്ടു കടലമുട്ടായി' ' ഇന്നത്തെക്കളി നീ തോറ്റാ നാളെ ഞാനും ഇവനും ഫൈനലാണെട്ടോ' എന്നിങ്ങനെ ബെറ്റു വെച്ച്‌ രാവിലെ മുതല്‍ മൂവന്തിവരെ ഉത്സാഹിച്ചു 'പഠിച്ച്‌' നാട്ടുകാരുടേയും വീട്ടുകാരുടേയും കണ്‍ലുണ്ണികളായി. അങ്ങനെ പേരന്റ്സിനു പഠനകേന്ദ്രവും പഠിതാക്കള്‍ക്ക്‌ വിനോദവിശ്രമകേന്ദ്രവും മോഹനേട്ടന്‌ ഒടുക്കത്തെകേന്ദ്രവുമായി അക്ഷയകമ്പ്യൂട്ടര്‍ പഠനകേന്ദ്രം വാഴേങ്കടയുടെ വിരിമാറിലങ്ങനെ തലയുയര്‍ത്തിപ്പിടിച്ചുനില്‍ക്കും കാലം.&lt;br /&gt;&lt;br /&gt;ഞാന്‍ ഡിഗ്രിക്ക്‌ നാലു സെമസ്റ്ററിലും സപ്ലി വാങ്ങി 'ഇനിയിവനെ പഠിക്കാന്‍ വിടണോ?' എന്നു വീട്ടുകാര്‍ക്കും 'ഇവനെയിനി പഠിപ്പിക്കണോ' ന്നു ടീച്ചറന്മ്മാര്‍ക്കും സവാല്‍ പോട്ട്‌ നിക്കുമ്പഴാണ്‌ ദൈവദൂതനെപ്പോലെ മോഹന്‍കുമാര്‍ ഉമ്മറത്തുപീടികയില്‍ എന്ന ഉ.പി മോഹന്‍കുമാര്‍ വണ്‍ ഫൈന്‍ മോണിങ്ങില്‍ എന്റെ വീട്ടുമുറ്റത്തവതരിച്ചത്‌.&lt;br /&gt;&lt;br /&gt;അതുവരെ അക്ഷയക്കുട്ട്യോള്‍ക്കു ക്ലാസ്സെടുത്തോണ്ടിരുന്ന മുനീര്‍ 'എം.എസ്‌ ഓഫീസ്‌ വിത്‌ പെയിന്റ്‌(പെ!)' ശരിക്കും പഠിക്കണം എന്ന മോഹവുമായി മലപ്പുറത്തിനു വണ്ടികേറിയപ്പോഴാണത്രെ 'ഹംസാക്കന്റെ വീട്ടില്‍ റോഡ്‌റാഷ്‌' ഇന്‍സ്റ്റാള്‍ ചെയ്തു കൊടുത്തു എന്ന ഒരേയൊരു പ്ലസ്‌പോയിന്റില്‍ ഹംസക്ക തന്നെ റെക്കമന്റ്‌ ചെയ്ത്‌ മോഹനേട്ടന്‍ എന്നെ തേടിയെത്തുന്നത്‌.&lt;br /&gt;&lt;br /&gt;നെയ്യപ്പം തിന്നാല്‍ രണ്ടുണ്ട്‌ കാര്യം എന്നു ചായപീടിക്കക്കാര്‍ പറയുന്ന പോലെ മോഹനേട്ടന്റെ അക്ഷയ കേന്ദ്രത്തില്‍ മാനേജര്‍ കം ഫാക്കള്‍ട്ടിയാവാന്‍, ഫിഫ 98 ഫൈനലിലെത്തുക, ഏജ്‌ ഓഫ്‌ എമ്പയേഴ്സ്‌ കളിക്കാന്‍ പഠിക്കുക എന്നിങ്ങനെ കൊച്ചു കൊച്ചു മോഹങ്ങളുമായി നടന്നിരുന്ന ഞാന്‍ സമ്മതം മൂളിയത്‌ രണ്ടു നേട്ടങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ടായിരുന്നു.&lt;br /&gt;&lt;br /&gt;ഒന്ന്: അഞ്ചാം സെമസ്റ്റര്‍ തുടങ്ങുന്നതിനു മുന്‍പ്‌ (വീട്ടുകാരും ടീച്ചേഴ്സും സഹകരിച്ചാല്‍) അല്ലറ ചില്ലറ പ്രാരാബ്ധങ്ങളും ഒരു കൊച്ചു 'കുടുംബവും' പുലര്‍ത്താന്‍ കൊറച്ച്‌ പോക്കറ്റ്‌ മണി.&lt;br /&gt;&lt;br /&gt;രണ്ട്‌: ഒത്താല്‍ ഹോം പിസി വെബ്‌കാം, നല്ലൊരു ഹെഡ്‌ഫോണ്‍, 512 MB റാം തുടങ്ങിയവ വെച്ചൊന്നു മോടിപിടിപ്പിക്കുക. പറ്റിയാലൊരു പ്രിന്ററും.&lt;br /&gt;&lt;br /&gt;HR റൌണ്ടും കഴിഞ്ഞ്‌ ഓഫര്‍ ലെറ്ററും തന്ന് മോഹനേട്ടന്‍ പോയി. രണ്ടായിരം രൂപ മാസത്തില്‍ പോക്കറ്റീ വീഴും. പേര്‍ക്സ്‌ വേറെ (ബാലേട്ടന്റെ കടയില്‍ നിന്നും മൂന്നു നേരത്തെ ഭഷ്കണം, ബസിന്റെ കാശ്‌, ബസ്‌ കിട്ടീലെങ്കി ഓട്ടോന്റെ കാശ്‌ etc)&lt;br /&gt;&lt;br /&gt;അടുത്തവ്യാഴാഴ്ച്ച (വ്യാഴാഴ്ച്ചയാണല്ലോ ഞമ്മട ദിവസം) കുളിച്ച്‌ കുട്ടപ്പനായി രാവിലെ 9 മണി ക്കു തന്നെ ബാലേട്ടന്റെ ടീസ്റ്റാളീന്ന് പേപ്പറിന്റൊപ്പം ചായേം സുഖിയനും കഴിച്ച്‌ ഐശ്വര്യായി എന്റെ അനുഗ്രഹീതകരങ്ങളാല്‍ അക്ഷയ സെന്ററിന്റെ വാതിലുകള്‍ മലക്കെത്തുറന്നു. ഒരു പുതുവെളിച്ചം വീശിയോ? ഒരു മന്ദമാരുതന്‍ ....?&lt;br /&gt;&lt;br /&gt;ഞാനൊന്നു വീക്ഷിച്ചു. കൊള്ളാം.. ക്രിയേറ്റീവ്‌ വെബ്‌കാം, സെറോക്സ്‌ പ്രിന്റര്‍, ക്രിയേറ്റീവിന്റന്നെ ഹെഡ്‌ഫോണ്‍, സാംസങ്ങിന്റെ LCD സ്ക്രീന്‍ തുടങ്ങി ഏകദേശം എന്റെ വിഷ്‌ലിസ്റ്റിലുള്ള സാധനങ്ങളെല്ലാമുണ്ട്‌. ആനന്ദലബ്ദിക്കിനിയെന്തു വേണം?&lt;br /&gt;&lt;br /&gt;***************************************&lt;br /&gt;&lt;br /&gt;ആഴ്ചകള്‍ കടന്നു പോയി, മാസങ്ങളങ്ങട്ടാവണില്ല (ഏത്‌).&lt;br /&gt;&lt;br /&gt;മാങ്ങാപിടുത്തവും മീന്‍വേട്ടയും എന്റെ മേല്‍നോട്ടത്തില്‍ മുറക്കു നടന്നുകൊണ്ടിരുന്നു. അതിനിടെ രണ്ടാം ഘട്ടമെന്ന പേരില്‍ കൂടുതല്‍ സാഹസികമായ കളികള്‍ വന്നതോടെ, വിനോദാര്‍ത്ഥികള്‍ സെന്ററിനു പുറത്തു ക്യൂ നിന്നു. 20 രൂപക്ക്‌ പത്തു ദിവസത്തെ വിനോദപരിപാടികള്‍ എന്ന ബോര്‍ഡ്‌ മാറ്റി 50 രൂപക്ക്‌ മൂന്നാഴ്ച്ചത്തെ അക്ഷയ ഹയര്‍ കോഴ്സ്ല് എന്നാക്കിയതൊന്നും ജനപ്രവാഹത്തെ ഒട്ടും സ്വാധീനിച്ചതേയില്ല.&lt;br /&gt;&lt;br /&gt;"ഈ കമ്പ്യോണ്ടറില്‌ സ്റ്റേശം മാറ്റണതെങ്ങനേ മോനേ"എന്നു ചോദിക്കുന്ന ഖിലാഫത്ത്‌ റിലീസുകള്‍ മുതല്‍ "ഇമെയിലയക്കാന്‍ സ്റ്റാമ്പു വേണോ മാഷേ" ന്ന് നിഷ്കളങ്കമായി ഡൌട്ടടിക്കണ വിളഞ്ഞവിത്തുകള്‍ വരെ പഠിക്കുന്ന ക്ലാസ്സില്‍, ഇന്‍പുട്ട്‌ യൂണിറ്റ്‌, ഔട്ട്‌പുട്ട്‌ യൂണിറ്റ്‌ എന്നീ സങ്കീര്‍ണ്ണ സങ്കേതങ്ങളെക്കുറിച്ച്‌ ഇംങ്ങ്ലീഷില്‍ ക്ലാസ്സെടുത്തും നോട്ടു കൊടുത്തും ഞാന്‍ വിലസിനടക്കും നാളുകളിലൊന്നില്‍..&lt;br /&gt;&lt;br /&gt;8:45 നുള്ള മോനൂസ്‌ ഫസ്റ്റ്‌ട്രിപ്പ്‌ കഴിഞ്ഞ്‌ തിരിച്ചുപോയി അടുത്ത ട്രിപ്പിനു വന്നത്‌ എനിക്കൊരു സര്‍പ്രൈസ്‌ ഗിഫ്റ്റുമായിട്ടായിരുന്നു.&lt;br /&gt;&lt;br /&gt;വാഴേങ്കട റൌണ്ടെബൌട്ടില്‍ ബസ്സിറങ്ങി, മൂരി നിവര്‍ന്ന്, ആരോടൊക്കെയോ ചോദിച്ചറിഞ്ഞ്‌ വരാനുള്ളത്‌ വഴിയില്‍ തങ്ങാതെ എന്റെട്ത്തു തന്നെ വന്നെ ചേര്‍ന്നു.&lt;br /&gt;&lt;br /&gt;കട്ടപ്പാര, ഉഡായിപ്പ്‌, ഞരമ്പുരോഗം, തറസ്വഭാവം എന്നിവ മാന്യന്മാര്‍സ്‌ മേമ്പൊടി ചേര്‍ത്ത്‌ ഒരു നീലബക്കറ്റിലിട്ട്‌ മിക്സ്‌ ചെയ്താല്‍ എന്തു കിട്ടും? ഉത്തരം: വീട്ടുകാര്‍ വിനയന്‍ന്ന് മുഴുവനായും നാട്ടുകാര്‍ വിന എന്നു ഷോര്‍ട്ടായും വിളിക്കുന്ന, എന്റെ സമാനചിന്താഗതിക്കാരനും സുഹൃത്തുമായ വിനയന്‍ എസ്‌ നായര്‍. വിനയന്‍ ആള്‌ പ്ലസ്‌ടുവിനാണ്‌ പഠിക്കുന്നതെങ്കിലും ചിന്തകള്‍ പി.എച്‌.ഡിക്ക്‌ തീസീസ്‌ തയ്യാറാക്കുകയായിരുന്നു (സബ്ജക്റ്റ്‌ നിങ്ങളൂഹിച്ചോ).&lt;br /&gt;&lt;br /&gt;വന്നപാടെ നിന്ന കാലില്‍ അവനൊന്നു ചുറ്റും നോക്കി&lt;br /&gt;&lt;br /&gt;"വന്‍സെറ്റപ്പാണല്ലോ"&lt;br /&gt;&lt;br /&gt;വിനയന്റെ കുറുക്കന്‍ കണ്ണുകള്‍ വെബ്‌കാമിലും വെബ്‌കാമിനു ചോട്ടിലിരുന്ന കുമാരി ശ്രീലതയിലും പതിഞ്ഞത്‌ ഞാന്‍ കണ്ടില്ലെന്നു നടിച്ചു.&lt;br /&gt;&lt;br /&gt;"അല്ല നീയിതെങ്ങനെ? മൂലക്കുരൂന്റെ അസ്കിതയൊക്കെ മാറിയോ?"&lt;br /&gt;&lt;br /&gt;കുമാരിക്ക്‌ അവനെപ്പറ്റി എന്തെങ്കിലും ഇമ്പ്രഷന്‍ തോന്നീട്ടുണ്ടെങ്കില്‍ ...തോന്നാനിടയുണ്ടെങ്കില്‍, അതിനൊരു മൂലക്കുരുഡോസ്‌.&lt;br /&gt;&lt;br /&gt;"ആ അതൊക്കെ മാറി. നിനക്ക്‌ വയറിളക്കം പിടിച്ചു കിടന്നപ്പൊ കാണിച്ച ഡോക്ടറെത്തന്നെ കാണിച്ചു,"&lt;br /&gt;&lt;br /&gt;തള്ളേ.. അനുനയിപ്പിക്കുക തന്നെ.&lt;br /&gt;&lt;br /&gt;"നീയിങ്ങടു വന്നേ.."&lt;br /&gt;&lt;br /&gt;ഞാന്‍ പുറകുവശത്തേക്കു നീങ്ങിനിന്നു വിളിച്ചു.&lt;br /&gt;&lt;br /&gt;സെന്ററിന്റെ ബാക്‍സൈഡിലുള്ള മോഹനേട്ടന്റെ ജട്ടിയും ബനിയനും തൂക്കിയ റൂമില്‍ അനുരഞ്ജനചര്‍ച്ചകള്‍ ആരംഭിച്ചു,&lt;br /&gt;&lt;br /&gt;"നിന്റെ വീട്ടിപ്പോയിരുന്നു. ഉമ്മയാണ്‌ പറഞ്ഞത്‌ ഇപ്പൊ ഇവടെയാണ്‌ന്ന്. ന്നാലും ന്നോടൊന്നു പറ്യാരിനീലേ അനക്ക്‌?"&lt;br /&gt;&lt;br /&gt;"നിനക്ക്‌ അപ്പെന്‍ഡിക്സ്‌ ഓപ്പറേഷന്‍ കഴിഞ്ഞു കിടപ്പിലായതോണ്ട്‌ നിന്നെ ഡിസ്റ്റര്‍ബ്‌ ചെയ്യണ്ടാന്നു കരുതിയാ വരാതിരുന്നെ"&lt;br /&gt;&lt;br /&gt;ഞാന്‍ ന്യായീകരിക്കാന്‍ ശ്രമിച്ചു.&lt;br /&gt;&lt;br /&gt;"വീട്ടിലിരുന്നു ബോറടിച്ചു. എക്സാം റിസള്‍ട്ട്‌ വന്ന് എന്തേനീലൊക്കെ ചേരണേന്‌ മുമ്പ്‌ ഒരു മൂന്നാലുമാസം അവധീണ്ട്‌"&lt;br /&gt;&lt;br /&gt;"ശരിയാ നീ ബോറടിച്ചു ചാവും"&lt;br /&gt;&lt;br /&gt;ഞാന്‍ സഹതാപം മുഖത്ത്‌ വരുത്തി തലയാട്ടി.&lt;br /&gt;&lt;br /&gt;"നിനക്കു ചായയോ മറ്റോ?"&lt;br /&gt;&lt;br /&gt;എന്റെ സല്‍ക്കാരം നിരസിച്ച്‌ അവന്‍ പറഞ്ഞ മറുപടി കേട്ട്‌ ഞാന്‍ 'കോരിത്തരിച്ചു', ആനന്ദാശ്രുക്കള്‍ പൊഴിച്ചു.&lt;br /&gt;&lt;br /&gt;"ചായയൊന്നും വേണ്ട. ഏതായാലും ഞാനിനി നിന്റെ കൂടെക്കൂടാന്‍ പോവ്വാ. കുറച്ചു കുട്ടികളെ ഞാനും പഠിപ്പിക്കാം. എം.എസ്‌ ഓഫീസില്‍ എനിക്ക്‌ ആപ്‌ടെക്കിന്റെ സര്‍ട്ടിഫിക്കറ്റുണ്ട്‌"&lt;br /&gt;&lt;br /&gt;അയ്യട മനമേ.. നിനക്കങ്ങു ബോധിച്ചല്ലേ? ഒരു കാട്ടില്‍ രണ്ടു സിംഹമോ?&lt;br /&gt;&lt;br /&gt;"ഏയ്‌ അതു പറ്റില്ല. മോഹനേട്ടന്‍ സമ്മതിക്കില്ല"&lt;br /&gt;&lt;br /&gt;ഞാനൊഴിയാന്‍ ശ്രമിച്ചു.&lt;br /&gt;&lt;br /&gt;"അതു സാരല്ല, ഞാന്‍ മൂപ്പരോട്‌ സംസാരിച്ചോളാം"&lt;br /&gt;&lt;br /&gt;"ന്നാലും"&lt;br /&gt;&lt;br /&gt;"ഒരു ന്നാലും ഇല്ല"&lt;br /&gt;&lt;br /&gt;പറ്റും പറ്റില്ല, പാടും പാടില്ല എനിങ്ങനെ വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ എനിക്കു സമ്മതിക്കേണ്ടിവന്നു. ഒന്നുമില്ലെങ്കിലും കോളേജില്‍ ഫീസടച്ചതിന്റെ കള്ളബില്ലുണ്ടാക്കാന്‍ എന്നെ ഹെല്‍പ്‌ ചെയ്തവനല്ലേ. പോരാത്തത്തിന്‌ അടുത്തു തന്നെ ഒരു യൂണിവേഴ്സിറ്റി സര്‍ട്ടിഫിക്കറ്റും വേണ്ടിവരും.&lt;br /&gt;&lt;br /&gt;അടുത്താഴ്ച്ച മോഹനേട്ടന്‍ വീക്കിലി വിസിറ്റിനു വന്നപ്പോ ഞാന്‍ കാര്യം പറഞ്ഞു. അക്ഷയസെന്ററിന്റെ ജൈത്രയാത്രയില്‍ രണ്ടു യുവാക്കള്‍ മുന്നിലിരുന്നു പടനയിക്കുന്നത്‌ സങ്കല്‍പ്പിച്ചപ്പോ സുഖിച്ചെന്നു തോന്നുന്നു. മൂപ്പര്‍ക്കു സമ്മതം.&lt;br /&gt;&lt;br /&gt;"കുട്ടി ഈ കുട്ടീനെ കുട്ടികളെപ്പഠിപ്പിക്കാന്‍ സഹായിക്കണം" ന്നു മാത്രം പറഞു. ആഹാ എന്തൊരെളിമ.&lt;br /&gt;&lt;br /&gt;അതൊരു തുടക്കമായിരുന്നു, തുടക്കം മാത്രമായിരുന്നു.&lt;br /&gt;&lt;br /&gt;ഒരു തിങ്കളാഴ്ച്ച വൈകിയോടിയ മോനൂസില്‍ വന്നിറങ്ങിയ ഞാന്‍ വാതില്‍ക്കലെത്തിയപ്പോള്‍ കാണുന്നത്‌.....&lt;br /&gt;&lt;br /&gt;(തുടരും) &lt;blockquote&gt;&lt;/blockquote&gt;&lt;blockquote&gt;&lt;/blockquote&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/4483291155262961564-6531566419219480957?l=tintumon123.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://tintumon123.blogspot.com/feeds/6531566419219480957/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=4483291155262961564&amp;postID=6531566419219480957' title='11 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/4483291155262961564/posts/default/6531566419219480957'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/4483291155262961564/posts/default/6531566419219480957'/><link rel='alternate' type='text/html' href='http://tintumon123.blogspot.com/2007/05/blog-post_6137.html' title='അക്ഷയപ്പടക്കങ്ങള്‍'/><author><name>ടിന്റുമോന്‍</name><uri>http://www.blogger.com/profile/07161236282568529800</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>11</thr:total></entry><entry><id>tag:blogger.com,1999:blog-4483291155262961564.post-4114735965702481972</id><published>2007-05-24T16:56:00.000+03:00</published><updated>2007-05-24T17:06:04.222+03:00</updated><title type='text'>ഹെസറു ബദലു (പേരുമാറ്റം)</title><content type='html'>ബ്ലോഗിനു പുതിയ പേര്‌. 'ഒന്നേ രണ്ടേ മൂന്ന്'. &lt;br /&gt;&lt;br /&gt;നല്ല ഒരു ഇടിവെട്ടു പേരിടണമെന്നുണ്ടായിരുന്നു. പക്ഷേ ഓഥറിന്റെ നെയിം കാണുമ്പൊ വായിക്കുന്നവര്‍ക്കെന്തു തോന്നും? "അവന്റെ പേര്‌ നഴ്സറിക്കുട്ട്യേള്‍ക്കു പോലും വേണ്ടാത്തത്‌. എന്നിട്ട്‌ ബ്ലോഗിനു കടിച്ചാപൊട്ടാത്ത പേരിട്ടിരിക്കുന്നു" ന്നൊക്കെ ആള്‍ക്കാര്‍ കമന്റിട്ടാലോ. അതോണ്ടാണേ..&lt;br /&gt;&lt;br /&gt;പിന്നെ 'പേരിട്ടിട്ടില്ല' തന്നെയങ്ങട്‌ തുടര്‍ന്നാലോ ന്നും ഒരു ആലോചന വരേണ്ടായി. പിന്നെ വിചാരിച്ചു, ഇതെന്നെ നല്ലത്‌ന്ന്,&lt;br /&gt;&lt;br /&gt;അപ്പൊ കാണാം. ഒന്നേ രണ്ടേ മൂന്ന്..&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/4483291155262961564-4114735965702481972?l=tintumon123.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://tintumon123.blogspot.com/feeds/4114735965702481972/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=4483291155262961564&amp;postID=4114735965702481972' title='7 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/4483291155262961564/posts/default/4114735965702481972'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/4483291155262961564/posts/default/4114735965702481972'/><link rel='alternate' type='text/html' href='http://tintumon123.blogspot.com/2007/05/blog-post_24.html' title='ഹെസറു ബദലു (പേരുമാറ്റം)'/><author><name>ടിന്റുമോന്‍</name><uri>http://www.blogger.com/profile/07161236282568529800</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>7</thr:total></entry><entry><id>tag:blogger.com,1999:blog-4483291155262961564.post-5911581336768348734</id><published>2007-05-17T21:44:00.000+03:00</published><updated>2007-06-06T20:40:59.992+03:00</updated><category scheme='http://www.blogger.com/atom/ns#' term='ഹിന്ദി'/><category scheme='http://www.blogger.com/atom/ns#' term='വ്യാഴവാര്‍'/><category scheme='http://www.blogger.com/atom/ns#' term='കറാച്ചി'/><title type='text'>ഒരു ഇന്ത്യാ-പാക്‌ യുദ്ധത്തിന്റെ പര്യവസാനം</title><content type='html'>ഹിന്ദി എന്നും എന്റെയൊരു വീക്നെസ്സായിരുന്നു. “ഹിന്ദി മേം ഹാഥി കോ ക്യാ ബോല്‍ത്തേ ഹേ” ന്നു ക്ലാസ് ടെസ്റ്റിനു ക്വസ്റ്റ്യനിട്ട കല്യാണിട്ടീച്ചര്‍ക്ക് ഈ പോസ്റ്റ് സമര്‍പ്പിക്കുന്നു.&lt;br /&gt;&lt;br /&gt;.&lt;br /&gt;.&lt;br /&gt;.&lt;br /&gt;.&lt;br /&gt;.&lt;br /&gt;.&lt;br /&gt;&lt;br /&gt;ദുബായിലപ്പോള്‍ സമയം ഒന്നര.... റിലേറ്റീവ് ഹ്യുമിഡിറ്റി 53%, ടെമ്പറേച്ചര്‍ 41 ഡിഗ്രി. &lt;br /&gt;&lt;br /&gt;ബര്‍ ദുബായിലെന്തിനാണു പോയതെന്നു ചോദിച്ചാ ഉത്തരമില്ല. അവിടെ പോയിപ്പെട്ടു, ഇവിടെ വന്നു പെട്ടതു പോലെ. &lt;br /&gt;&lt;br /&gt;എങ്ങനേലൊന്നു ഓഫീസിലെത്തിപ്പെടണമല്ലോന്നു വിചാരിച്ച്‌ വഴിയെ പോണ മൊകളീ കളറടിച്ച വണ്ടികള്‍ക്കെല്ലാം കൈ കാണിച്ചു. അതിനിപ്പോ പോലീസ്‌ വണ്ടിയാണേലും. നിര്‍ത്താണെങ്കീ നിര്‍ത്തിക്കോട്ടേന്നേ... &lt;br /&gt;&lt;br /&gt;ഒരു അരമണിക്കൂര്‍ കഴിഞ്ഞു കാണും. ഒരു പത്തമ്പത്‌ ടാക്സികള്‍ പോയിയും കാണും. ഒരൊറ്റയൊരുത്തനും നിര്‍ത്തുന്നില്ല. ചിലര്‍ കൈ വിരല്‍ പൊക്കിക്കാണിക്കുന്നു. വെറുതെ ഒന്നു മുകളിലേക്കു നോക്കി. ഇനിയിപ്പോ വല്ല കാക്കയെങ്ങാനും മോളിലെവിടേങ്കിലും വന്നിരിക്കണുണ്ടെങ്കിലോ? അമേരിക്കയിലുമുണ്ടല്ലോ പിച്ചക്കാര്‍...&lt;br /&gt;&lt;br /&gt;ഒന്നിന്വല്ല. വെറുതെ, വെറുതെ ഒരു രസത്തിന്‌ റൈറ്റീക്കൊന്നു നോക്കിയപ്പോഴല്ലേ സംഗതി പുടുത്തം കിട്ടീത്‌. ദാ ടാസ്കികളൊക്കെ അവടെ നിര്‍ത്തുന്നൂ. വെറുത്യല്ല പഴമക്കാര്‌ "പച്ചകളോടിക്കും ടാസ്കികള്‍ ബസ്‌ സ്റ്റോപ്പില്‍ നിര്‍ത്തും, വേറെവിടീം നിര്‍ത്തൂലാ" ന്ന് പറേണത്‌. അപ്പോ അതാണ്‌ ടാക്സിക്കാര്‍ കൈക്രിയ കാണിച്ചിരുന്നതല്ലേ? &lt;br /&gt;&lt;br /&gt;ഈ പഴഞ്ചൊല്ലു കൊറച്ചു നേര്‍ത്തെ ഓര്‍മ്മ വന്നിരിന്നെങ്കില്‍ എന്നോര്‍ത്തു കൊണ്ട്‌ ബസ്‌ സ്റ്റോപ്പിലേക്കു നടന്നു.&lt;br /&gt;&lt;br /&gt;പാപി ചെല്ലാന്‍ വെച്ചിടോം പാതാളം ന്ന് ആരെങ്കിലും പറഞ്ഞിട്ടുണ്ടോ ആവോ. ഒരു പാതി വഴിയിലെത്തിയപ്പഴേക്കും തുടരെത്തുടരെ ഒരു രണ്ടുമൂന്ന് ടാക്സികള്‍ ഞാന്‍ ആദ്യം നിന്നിടത്ത്‌ നിര്‍ത്തി. നിര്‍ത്തീന്ന് മാത്രല്ല, അപ്പൊ പ്രത്യക്ഷപ്പെട്ട രണ്ടു മൂന്നു ചെങ്ങായിമാര്‍ ആ വണ്ടികളില്‍ കേറിപ്പോവേം ചെയ്തു!! പോടാ.. നീയൊന്നും ഗതിപിടിക്കില്ല.&lt;br /&gt;&lt;br /&gt;ബസ്‌ സ്റ്റോപ്പിലോട്ടു നോക്കിയപ്പോഴോ...  അവടെ ടാക്സികളുടെ ദുബായ്പ്പൂരം.&lt;br /&gt;&lt;br /&gt;ഇക്കരെ നിന്നാ അക്കരെപ്പച്ച, അക്കരെ നിന്നാ ഇക്കരെ കടുംപച്ച ന്നാണല്ലോ.. കണ്ണും കയ്യും കാല്വൊക്കെ ഫ്യൂഷനിലായി. പൂര്‍വ്വസ്റ്റാന്‍ഡിംഗ്‌ പ്ലേസിലോട്ടു പോയാലോ? അതോ ബസ്‌ സ്റ്റോപ്പിലേക്കു പോണോ? എന്താ ചെയ്യ, എങ്ങട്ടാ പോവ്വ്വ? ഏതായാലും ഈ ത്രിശങ്കുവില്‌ ടാക്സി നിര്‍ത്തില്ല. 'അഞ്ചു പ്രാവശ്യം ടാക്സി കിട്ടിയാ മില്ല്യണയര്‍ ലോട്ടറിയടിക്കും' ന്ന്ള്ള അറബിച്ചൊല്ല് ഞാന്‍ വെറുതെയോര്‍ത്തു..&lt;br /&gt;&lt;br /&gt;ടാക്സിസാന്ദ്രത കൂടിയ ബസ്‌ സ്റ്റോപ്പിലേക്കു തന്നെ വെച്ചടിച്ചു. വെറും നാല്‍പ്പത്തഞ്ച്‌ മിനിറ്റേ കഴിഞ്ഞുള്ളു. ഒരു ഇമ്മിണി ബല്യോര്‌ ടാക്സി അടുത്ത്‌ വന്നു നിര്‍ത്തി. ടാക്സീന്നൊക്കെ പറയുമ്പോ ഇതാണ്‍ ടാക്സി. ഒരൊന്നന്നര ടാക്സി.&lt;br /&gt;&lt;br /&gt;"കിധര്‍ ജാനേ കാ ഹേ" എന്നു ചോദിച്ചാ ഓഫീസ്‌ എവിട്യാണ്‌ എന്നാണെന്ന് എനിക്കു മനസ്സിലാവും. &lt;br /&gt;&lt;br /&gt;"ക്ലോക്ക്‌ ടവര്‍ സേ സീധാ ജാനെ കാ, ഉധര്‍ സേ ലെഫ്റ്റ്‌ മേം സീധാ ജാനെ കാ, ഓര്‍ യു ടേണ്‍ മാര്‍കേ സീധാ ആനേ കാ" ന്നൊന്നും പറയാന്‍ പോയില്ല. "ക്ലോക്ക്‌ ടവറിന്റവടെ" എന്നു മാത്രം പറഞ്ഞു സീറ്റ്‌ ഒന്നു നേരെയാക്കി ബെല്‍റ്റിട്ടു കെട്ടി മിണ്ടാതിരുന്നു. ഒരു വിധത്തില്‍ അവനെക്കൊണ്ട്‌ പഷ്‌തോ കാസറ്റു മാറ്റിച്ച്‌ ഒരു ഹിന്ദി സ്റ്റേഷന്‍ ഇടീച്ചു. &lt;br /&gt;&lt;br /&gt;കുറച്ചു കഴിഞപ്പോ ഹിന്ദി എഫ്‌ എമ്മില്‍ ആജ്‌ കി ടോപ്‌ സ്റ്റോറീസ്‌ ന്നും പറഞ്ഞു വാര്‍ത്ത തുടങ്ങി. "പ്രവാസികള്‍ക്കായി ഇന്ത്യന്‍ സര്‍ക്കാര്‍ ഇന്‍ഷുറന്‍സ്‌ കൊണ്ടു വരുന്നു, വര്‍ഷത്തില്‍ സൌ ദിര്‍ഹംസ്‌ അടച്ചാല്‍ പൈംതാലീസ്‌ ഹസാറിന്റെ കവറേജ്‌" എന്നൊരു സുമാര്‍ ഊഹിച്ചെടുത്തു. &lt;br /&gt;&lt;br /&gt;അറിയാഞ്ഞിട്ടൊന്നുമല്ല, പച്ചഡ്രൈവര്‍ക്കു മനസ്സിലായോന്നു നോക്കണമല്ലോ നമ്മടെ സര്‍ക്കാരിന്റെ മഹിമ.&lt;br /&gt;"ഭായി, യേ പൈംതാലീസ്‌ കിതനാ ഹോതാ ഹേയ്‌, ഹോം, ഹൂം?" (സൌന്ന് പറഞ്ഞാ എത്രയാണെന്ന് ചോദിക്കരുത്‌)&lt;br /&gt;&lt;br /&gt;അവന്‍ "തും മലബാറി ഹോ?" ന്നൊരു ചോദ്യം മാത്രം തിരിച്ചു ചോദിച്ചു. കാഴ്ചയില്‍ നോര്‍ത്ത്‌ ഇന്ത്യന്‍ ലുക്കാണെങ്കിലും ഞാന്‍ ‘ബേസിക്കലി‘ മലയാളിയാണല്ലോ...&lt;br /&gt;&lt;br /&gt;മലയാളികള്‍ പൊതുവെ ഹിന്ദി പരിഞ്ഞാനമില്ലാത്തവരാണെന്നും കേരളം മലയാളം മാത്രം സംസാരിക്കുന്നവരുടെ ഒരു രാജ്യമാണെന്നും തെറ്റിദ്ധരിച്ചിരിക്കുന്ന പുവര്‍ പഠാന്‍ പീപ്പിള്‍! അറബികളില്ലാത്തതു കൊണ്ടു മാത്രം വികസിക്കാതെ കിടക്കുന്ന സിറ്റിയാണ്‌ ദുബായ്‌യേക്കാള്‍ ഖുബ്‌സൂരത്‌ സിറ്റിയായ കറാച്ചി എന്നു പറഞ്ഞോണ്ടു നടക്കുന്നവര്‍. കുളിക്കാതെ പെര്‍ഫ്യൂം അടിച്ചു കഷായപ്പല്ലുള്ള മുഖത്ത്‌ കറുത്ത കൂളിങ്ഗ്ലാസ്സും വെച്ചു നടക്കണ കണ്ട്രീസ്‌.&lt;br /&gt;&lt;br /&gt;അങ്ങനത്തെ തെണ്ട്രികള്‍ നമ്മളെ കളിയാക്കാണ്‌. &lt;br /&gt;&lt;br /&gt;മൌനം വിദ്വാനു ഭൂഷണം. ഇവിടെ വിദ്വാന്‍ ഞാന്‍, നീ പൊട്ടന്‍... ഞാന്‍ മിണ്ടാതിരുന്നു.&lt;br /&gt;&lt;br /&gt;ഫില്ലിന്തബ്ലാങ്ക്സില്‍ അവനൊരു ചോദ്യം ചോദിച്ചു "ആജ്‌ മംഗള്‍വാര്‍ ഹേ?"&lt;br /&gt;&lt;br /&gt;എന്നെയിട്ടു വാട്ടിക്കളയാം എന്നു വിചാരിച്ചാവും. എങ്ങനേലും എന്റെ ഹിന്ദി പരിജ്ഞാനം ഇവനെ അറിയിച്ച്‌ ലവനിട്ടൊന്നു കൊട്ടിയിട്ടു തന്നെ ബാക്കിക്കാര്യം.&lt;br /&gt;&lt;br /&gt;മംഗള്‍വാര്‍ ... തിങ്കളാഴ്ച്ച. മംഗള്‍-തിങ്കള്‍.&lt;br /&gt;ഞാനുറപ്പിച്ചു, മംഗളാഴ്ച്ച.&lt;br /&gt;&lt;br /&gt;"ഹാന്‍ ജി" &lt;br /&gt;(ആയിയേ, ബേഠിയേ, ബതായിയേ.... ഹിന്ദിക്കെനിക്ക്‌ 48 മാര്‍ക്കാണെന്ന് ഇവനറിയില്ലായിരിക്ക്വോ?)&lt;br /&gt;&lt;br /&gt;"നഹിം, ആജ്‌ തോ സത്രഹ്‌ താരിഖ്‌ ഹേ ന?"&lt;br /&gt;&lt;br /&gt;ഈ പൊട്ടനേത്‌ കലണ്ടറാണ്‌ നോക്കണത്‌?&lt;br /&gt;&lt;br /&gt;"തോ ആജ്‌ ഗുരുവാര്‍ ഹോനാ ചാഹിയേ"&lt;br /&gt;ചെങ്ങായി വിടുന്ന മട്ടില്ല.&lt;br /&gt;&lt;br /&gt;ഗുരുവാര്‍ ന്ന്. ഇനി മൌനം ഭൂഷിച്ചിട്ടു കാര്യല്ല. കറക്റ്റ്‌ തീയ്യതി മിനിട്ടും മണിക്കൂറും വച്ചു ഇവന്റെ അണ്ണാക്കിലോട്ടു ഹിന്ദിയില്‍ തേച്ചു കൊടുത്തിട്ടന്നെ ബാക്കികാര്യം.&lt;br /&gt;&lt;br /&gt;മൊബൈലില്‍ നോക്കി. പതിനേയാംതി വ്യാഴാഴ്ച്ച !!!&lt;br /&gt;&lt;br /&gt;വേറൊരവസരത്തിലാണെങ്കില്‍ 'നഹി മാലും' 'ഉസ്‌ കഫറ്റീരിയാ മേം പൂച്ചോ" ന്നൊക്കെ പറഞ്ഞു രക്ഷപെട്ടേനെ. ഇതിപ്പോ നനഞ്ഞും പോയി.. തണുത്തിട്ടും വയ്യ...&lt;br /&gt;&lt;br /&gt;ഹിന്ദിക്കാര്‍ വായിക്കാതിരിക്കട്ടെ, വായിച്ചാലും മനസ്സിലാവാതിരിക്കട്ടെ.&lt;br /&gt;&lt;br /&gt;ഞാന്‍ സ്വരം താഴ്‌ത്തിപ്പറഞ്ഞു "ആജ്‌ വ്യാഴവാര്‍ ഹേ"&lt;br /&gt;&lt;br /&gt;.&lt;br /&gt;.&lt;br /&gt;.&lt;br /&gt;.&lt;br /&gt;.&lt;br /&gt;.&lt;br /&gt;&lt;br /&gt;"ഠീക്‌ ഹേ"&lt;br /&gt;&lt;br /&gt;നിന്നോടു ചോദിച്ച എന്നെപ്പറയണം എന്നു വിചാരിച്ചോ ഇന്ത്യയില്‍ വ്യാഴാഴ്ച്ച വ്യാഴവാര്‍ ആയിരിക്കുമെന്നു വിചാരിച്ചോ എന്തോ.. അങ്ങോര്‍ കെയര്‍ഫുള്ളായി വണ്ടിയോടിച്ചുകൊണ്ടിരുന്നു. &lt;br /&gt;&lt;br /&gt;**************************************************&lt;br /&gt;പി.എസ്‌ : &lt;a href="http://www.dcs.shef.ac.uk/~niraj/hindi/HindiNumbers.html"&gt;ഈ ലിങ്കിക്കൂടെയൊന്നു &lt;/a&gt;പോയി നോക്കുന്നത്‌ നന്നായിരിക്കും&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/4483291155262961564-5911581336768348734?l=tintumon123.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://tintumon123.blogspot.com/feeds/5911581336768348734/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=4483291155262961564&amp;postID=5911581336768348734' title='15 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/4483291155262961564/posts/default/5911581336768348734'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/4483291155262961564/posts/default/5911581336768348734'/><link rel='alternate' type='text/html' href='http://tintumon123.blogspot.com/2007/05/blog-post.html' title='ഒരു ഇന്ത്യാ-പാക്‌ യുദ്ധത്തിന്റെ പര്യവസാനം'/><author><name>ടിന്റുമോന്‍</name><uri>http://www.blogger.com/profile/07161236282568529800</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>15</thr:total></entry></feed>
